കാൺപൂർ വെടിവെപ്പ്: വികാസ് ദുബേയുടെ കൂട്ടാളി പിടിയിൽ
text_fieldsലഖ്നോ: യു.പിയിലെ കൊടുംകുറ്റവാളി വികാസ് ദുബേയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി നടത്തിയ ഏറ്റുമുട്ടലിനൊടുവിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ ദയാശങ്കർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ദയാശങ്കറിന്‍റെ കാലിന് വെടിയേറ്റു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് നേരത്തെ കാൽ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കാൺപൂരിൽ വ്യാഴാഴ്ച രാത്രി എട്ട് പൊലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ പ്രധാനപ്രതിയാണ് കുപ്രസിദ്ധ കുറ്റവാളിയായ വികാസ് ദുബേ. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. വികാസ് ദുബേയെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെയാണ് ഇയാളുടെ അനുയായികൾ വഴിയിൽ തടഞ്ഞ് വെടിവെച്ച് കൊലപ്പെടുത്തിയത്.
വികാസ് ദുബേയെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.പി പൊലീസ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.