പി.എൻ.ബി തട്ടിപ്പ്; സ്വത്തുവിൽപന തടഞ്ഞു
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയതിനെതുടർന്ന് 60 തിലേറെ സ്ഥാപനങ്ങൾക്ക് അവരുടെ സ്വത്തുക്കൾ വിൽക്കുന്നതിന് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) വിലക്കേർപ്പെടുത്തി. ഏറ്റവും കൂടുതൽ വെട്ടിപ്പ് നടത്തിയ നീരവ് മോദിയും മെഹുൽ ചോക്സിയും അവരുടെ കമ്പനികളും ഇതിൽ ഉൾപ്പെടും.
കോർപറേറ്റ് കാര്യ മന്ത്രാലയം എൻ.സി.എൽ.ടിയുടെ മുംൈബ ശാഖയിൽ നൽകിയ പരാതിപ്രകാരമാണ് ഉത്തരവ്. 2013ലെ കമ്പനീസ് ആക്ടിെല വിവിധ വകുപ്പുകൾ പ്രകാരമാണ് മന്ത്രാലയം പരാതി നൽകിയത്. അടുത്ത ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ 64 കമ്പനികൾ സ്വത്തുക്കൾ ൈകമാറ്റം ചെയ്യാനോ ആസ്തികളും ഫണ്ടുകളും ക്രയവിക്രയം ചെയ്യാനോ പാടില്ലെന്നാണ് നിയമ ട്രൈബ്യൂണലിെൻറ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
