ഹൃദയശസ്ത്രക്രിയക്ക് പണം പിൻവലിക്കാനായില്ല; പി.എം.സി ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചു
text_fieldsമുംബൈ: ഹൃദയശസ്ത്രക്രിയക്ക് പണം പിൻവലിക്കാൻ സാധിക്കാത്തതിനാൽ ചികിൽസ വൈകി പി.എം.സി ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചു. 83കാരനായ മുരളീധർ ദാരയാണ് വെള്ളിയാഴ്ച മരിച്ചത്. 80 ലക്ഷം രൂപയാണ് മുരളീധർ പി.എം.സി ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ആർ.ബി.ഐ നിയന്ത്രണങ്ങൾ വന്നതോടെ പണം പിൻവലിക്കുന്നതിന് തടസം നേരിട്ടു. ഇതുമൂലം അദ്ദേഹത്തിൻെറ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയെന്നും ഇതാണ് മരണകാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
അതേസമയം, മെഡിക്കൽ എമർജൻസിക്ക് പി.എം.സി ബാങ്കിൽ നിന്ന് കൂടുതൽ പണം അനുവദിക്കാമെന്ന് ആർ.ബി.ഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും ബാങ്ക് നിരസിക്കുകയായിരുന്നുവെന്ന് മുരളീധറിൻെറ കുടുംബം ആരോപിക്കുന്നു.
പി.എം.സി ബാങ്കിെല നിക്ഷേപവുമായി ബന്ധപ്പെട്ട് നാലാമത്തെ മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് രണ്ട് പേർ ഹൃദയാഘാതത്താൽ മരിക്കുകയും വനിതാ ഡോക്ടർ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.