ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ മോദി-ട്രംപ് ഫോൺ ചർച്ച
text_fieldsന്യൂഡൽഹി: ഇന്ത്യ, പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ ചർച്ച. ജമ്മു-കശ്മീരി െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതിനെ തുടർ ന്നുണ്ടായ അയൽപക്ക സംഘർഷം സംഭാഷണ വിഷയമായി.
ഇന്ത്യ വിരുദ്ധ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മേഖലയിലെ ചില നേതാക്കളിൽനിന്ന് ഉണ്ടാവുന്നതെന്ന് മോദി ട്രംപിനോട് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം സമീപനങ്ങൾ സമാധാനത്തിന് അനുഗുണമല്ല. ചർച്ചകൾ നടക്കണമെങ്കിൽ ഭീകരതയുടെ അന്തരീക്ഷം മാറേണ്ടതിെൻറ പ്രാധാന്യവും മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഭീകരതയുടെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് പിന്തുടരുന്നവരുമായി സഹകരിക്കാൻ പ്രതിബദ്ധമാണ്.
കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിക്കുകയും ഇന്ത്യ തള്ളുകയും ചെയ്തതിനുശേഷം ഇതാദ്യമായാണ് 30 മിനിറ്റ് നീണ്ട ട്രംപ്-മോദി ചർച്ച നടന്നത്. നിലവിലെ സാഹചര്യങ്ങളിൽ പാകിസ്താനുമായി ചർച്ചകൾക്കു സാധ്യതയും പ്രസക്തിയുമില്ലെന്ന വിധത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് പ്രസ്താവന നടത്തിയത് കഴിഞ്ഞ ദിവസമാണ്.
അഫ്ഗാനിസ്താൻ സ്വാതന്ത്ര്യത്തിെൻറ 100 വർഷം പിന്നിടുന്ന വേളയിൽ അഫ്ഗാനിലെ അമേരിക്കൻ സമീപനങ്ങൾക്കുള്ള ഇന്ത്യയുടെ പിന്തുണയും ചർച്ചാ വിഷയമായെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.