മോദി പാവപ്പെട്ടവരിൽ നിന്ന് പണം പിടിച്ചെടുത്ത് മല്യക്കും ലളിത് മോദിക്കും നൽകുന്നു– രാഹുൽ ഗാന്ധി
text_fieldsഅൽമോറ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി പാവപ്പെട്ടവരിൽ നിന്ന് പണം പിടിച്ചെടുത്ത് വിജയ് മല്യക്കും ലളിത് മോഡിക്കും നൽകുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ അൽമോറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പാവപ്പെട്ടവരുടെ കൈയിലും മധ്യവർഗക്കാരുടെ കൈയിലും കള്ളപണമില്ല. കള്ളപ്പണമുള്ളത് ഇന്ന് ബാങ്ക് ക്യൂവിൽ കാണാത്ത അമ്പത് കുടുംബങ്ങളിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് പിൻവലിക്കലിന് ശേഷം കർണാടകയിലെ ബി.ജെ.പി നേതാവ് ജനാർദ്ധന റെഡ്ഢിക്ക് 500 കോടി ഉപയോഗിച്ച് മകളുടെ കല്യാണം എങ്ങനെ നടത്താൻ സാധിച്ചുവെന്നും രാഹുൽ ചോദിച്ചു.
പേടിഎം കൊണ്ട് സാധരണക്കാരുടെ വിശപ്പ് മാറില്ലെന്നും കർഷകരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്ത് 6 ശതമാനം കള്ളപണം മാത്രമേ ഇന്ത്യയിലുള്ളു. ബാക്കിയെല്ലാം സ്വിസ് ബാങ്കിലും സ്വർണ്ണത്തിെൻറ രൂപത്തിലുമാണ്. പ്രധാനമന്ത്രിയുടെ കള്ളപണത്തിനെതിരായ നടപടികൾക്ക് കോൺഗ്രസ് പിന്തുണ നൽകും. എന്നാൽ ഇപ്പോഴുള്ള നടപടികൾ രാജ്യത്തെ പാവങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.