പി.എം ശ്രീ മധ്യസ്ഥ വിവാദം: വ്യാജ ആരോപണവുമായി ബ്രിട്ടാസ്; വഹാബ് എം.പിയുടെ പ്രതികരണം വ്യാജമെന്ന് അവകാശവാദം
text_fieldsന്യൂഡൽഹി: പി.എം ശ്രീയിൽ കേരളത്തിനും കേന്ദ്രത്തിനുമിടയിൽ പാലമായി നിന്നുവെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിരോധത്തിലായ സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ‘മാധ്യമം’ പത്രത്തിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണവുമായി രംഗത്ത്. വിവാദത്തിൽ ഇന്ത്യൻ യുനിയൻ മുസ്‍ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി. അബ്ദുൽ വഹാബ് നൽകിയ പ്രതികരണം വ്യാജവാർത്തയാണെന്നാണ് ബ്രിട്ടാസിന്റെ വിചിത്ര വാദം.
വഹാബിന്റെ ഓഫിസ് നൽകിയ വാർത്താ കുറിപ്പ് ഇങ്ങിനെ: ‘‘ഈ വിഷയത്തെ (പി.എം ശ്രീയെ) കുറിച്ച്, ഇന്ന് കേന്ദ്രമന്ത്രി സഭയിൽ ബ്രിട്ടാസിനെ കുറിച്ച് നടത്തിയ പരാമർശം, കേന്ദ്ര സർക്കാരും ബി.ജെ.പി ഗവർന്മെന്റും തമ്മിലുള്ള അന്തർധാര എത്ര ശക്തമാണ് എന്ന് വെളിപ്പെടുത്തുന്നതാണ് എന്ന് വഹാബ് വ്യക്തമാക്കി’’. ഡൽഹിയിൽ എല്ലാ മാധ്യമങ്ങൾക്കും പ്രസിദ്ധീകരണത്തിനായി പി.വി അബ്ദുൽ വഹാബിന്റെ ഓഫിസ് നൽകിയ ഈ വാർത്താ കുറിപ്പാണ് വ്യാജവാർത്തയാണെന്ന് ബ്രിട്ടാസ് ആരോപിച്ചതും സി.പി.എം ചാനൽ അത് വാർത്തയായി നൽകിയതും.
ബ്രിട്ടാസ് വിവാദത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് നൽകിയതിനൊപ്പം കോൺഗ്രസിന്റെ രാജ്യസഭാ എം.പി ജെബി മേത്തറും ലീഗ് എം.പി പി.വി വഹാബും നൽകിയ പ്രതികരണങ്ങൾ ചേർക്കുകയുമാണ് ‘മാധ്യമം’ ചെയ്തത്. എന്നാൽ, അബ്ദുൽ വഹാബ് തന്നെ വിളിച്ചുവെന്നും തനിക്ക് മെസേജ് അയച്ചുവെന്നും ‘മാധ്യമം’ പത്രം അദ്ദേഹം പറയാത്ത കാര്യങ്ങൾ പറയുകയാണെന്നുമായിരുന്നു ബ്രിട്ടാസിന്റെ അവകാശ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

