Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right971 കോടി രൂപ ചെലവിൽ...

971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഭൂമിപൂജ ആരംഭിച്ചു

text_fields
bookmark_border
971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഭൂമിപൂജ ആരംഭിച്ചു
cancel

ന്യൂഡൽഹി: 971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഭൂമി പൂജ ആരംഭിച്ചു. പ്രധാനമന്ത്രിയാണ് തറക്കല്ലിടുന്നത്. ചടങ്ങിനെത്തിയ മോദിയെ സ്പീക്കർ ഓം ബിർള സ്വീകരിച്ചു. 64,500 ചതുരശ്രമീറ്റർ വിസ്തീർണമാണ് കെട്ടിടത്തിനുണ്ടാവുക. രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി നവീകരിക്കുന്ന 'സെൻട്രൽ വിസ്ത' സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമാണ് പുതിയ പാർലെമൻറ് മന്ദിരം.

കോവിഡ്വ്യാപനം അടക്കമുള്ള സാഹചര്യങ്ങളിൽ കടുത്ത ധനപ്രതിസന്ധി നേരിടുേമ്പാൾ ശതകോടികൾ ചെലവിട്ട് ആഡംബര നിർമാണം നടത്തുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ടാറ്റക്കാണ് മന്ദിരം പണിയാനുള്ള കരാർ നൽകിയത്. മൂന്നു കോടിയോളം രൂപയുടെ മാത്രം വ്യത്യാസത്തിൽ ലാർസൻ ആൻഡ് ടൂബ്രോയെ (എൽ. ആൻഡ്. ടി) പിന്തള്ളിയാണ് ടാറ്റ പ്രോജക്ട്സ് നിർമാണ കരാർ നേടിയത്.


ഇപ്പോഴത്തെ പാർലമെൻറ് മന്ദിരം പുതുക്കി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കും. നിർമാണത്തിനുപുറമെ അഞ്ചു വർഷത്തെ പരിപാലന ചുമതലയും ടാറ്റക്കാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാർലമെൻറ് മന്ദിരം കാലപ്പഴക്കത്തിൽ ജീർണിച്ചുവെന്നും ഭാവി ആവശ്യങ്ങൾക്ക് ഉതകില്ലെന്നുമാണ് സർക്കാർ വാദം. അതിർത്തി പുനർനിർണയം നടത്തി ഭാവിയിൽ ലോക്സഭയിൽ കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കേണ്ടി വന്നാൽ ഒരാളെ പോലും കൂടുതലായി ഇരുത്താൻ സ്ഥലമുണ്ടാകില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നു.

പദ്ധതിയെ എതിർക്കുന്ന ഹർജികളിൽ തീർപ്പാകും വരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികൾക്കും തടസ്സമില്ല. പ്രധാനമന്ത്രിക്കുപുറമേ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചടങ്ങിൽ സംസാരിക്കും. ചടങ്ങ് ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നത കാരണം പിൻവലിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണറിയുന്നത്.

നിലവിലുള്ള പാർലമെൻറ് മന്ദിരത്തിെൻറ സ്വീകരണ കേന്ദ്രവും എ.സി പ്ലാൻറും ഉൾപ്പെടെ 1970 -80കളിൽ നിർമ്മിച്ച 5,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ പൊളിക്കും. നിർമാണ സ്ഥലത്തുള്ള 333 മരങ്ങളിൽ 223 വൃക്ഷത്തൈകൾ പറിച്ചുനടുകയും 100 എണ്ണം നിലനിർത്തുകയും ചെയ്യും. പുതുതായി 290 മരങ്ങൾ നടാനും പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചിരുന്നു.

Show Full Article
NO MORE UPDATES
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiParliament
Next Story