കോവിഡിനുശേഷം മോദിയുടെ ആദ്യ അമേരിക്കൻ യാത്ര അടുത്തയാഴ്ച
text_fieldsന്യൂഡൽഹി: കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ യാത്രക്കൊരുങ്ങുന്നു. അടുത്തയാഴ്ചയാണ് യാത്ര. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനവുമാണ്. ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാർ പെങ്കടുക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പെങ്കടുക്കാനാണ് മോദി അമേരിക്കയിലെത്തുന്നത്. 2019 സെപ്റ്റംബറിലാണ് മോദി ഒടുവിൽ അമേരിക്ക സന്ദർശിച്ചത്.
യു.എസ് പ്രസിഡൻറായിരുന്ന ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ 'ഹൗഡി മോദി'യിൽ പെങ്കടുക്കാനായിരുന്നു ആ സന്ദർശനം. നരേന്ദ്ര മോദിക്കും ജോ ബൈഡനും പുറമെ ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസ് എന്നിവരും ഉച്ചകോടിയിൽ പെങ്കടുക്കും. കോവിഡ് വ്യാപനവും അഫ്ഗാൻ പ്രതിസന്ധിയും ഇന്തോ -പസഫിക് വ്യാപാരവും ഉച്ചകോടിയിൽ ചർച്ച ചെയ്യും. സെപ്റ്റംബർ 24നാണ് ഉച്ചകോടി. അടുത്തദിവസം യു.എൻ ജനറൽ അസംബ്ലിയെ മോദി അഭിസംബോധന ചെയ്യും. അതിന് മുന്നോടിയായി സെപ്റ്റംബർ 23ന് ൈവറ്റ്ഹൗസിൽ മോദി - ബൈഡൻ കൂടിക്കാഴ്ച നടക്കും.
ബംഗ്ലാദേശ് വിമോചിതമായ യുദ്ധത്തിെൻറ 50ാം വാർഷികാഘോഷങ്ങളിൽ പെങ്കടുക്കാൻ ഇക്കഴിഞ്ഞ മാർച്ചിൽ മോദി ധാക്ക സന്ദർശിച്ചതായിരുന്നു കോവിഡിന് ശേഷമുള്ള ഒടുവിലത്തെ വിദേശയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.