കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന് അപകടം -മോദി
text_fieldsന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന് അപകടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന് ത്യയിലെ സെക്യൂരിറ്റി ഗാർഡുമാരുടെ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് മോദി കോൺഗ്രസിെൻറ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്.
രാജ്യത്തെ മുഴുവൻ കാവൽക്കാരോട് താൻ ക്ഷമ ചോദിക്കുന്നു. ചില ആളുകൾ അവരുടെ വ്യക്തി താൽപര്യങ്ങൾക്കായി കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ഉയർത്തുകയാണെന്ന് മോദി പറഞ്ഞു. 25 ലക്ഷം സെക്യൂരിറ്റി ഗാർഡുമാരെ ഓഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യുേമ്പാഴാണ് മോദി രാഹുലിെൻറ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ഞാനും കാവൽക്കാരനാണെന്ന മുദ്രാവാക്യത്തിന് മോദി തുടക്കമിട്ടിരുന്നു. തുടർന്ന് ബി.ജെ.പി നേതാക്കൾ ട്വിറ്ററിൽ ചൗക്കിദാർ എന്ന് ചേർത്ത് പേര് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
