നവിമുംബൈ വിമാനത്താവളത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു
text_fieldsമുംബൈ: 16,700 കോടി രൂപ മുടക്കി നവിമുംബൈയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഒപ്പം ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് തുറമുഖത്ത് 4,700 കോടിക്ക് നിര്‍മിക്കുന്ന പുതിയ കണ്ടെയ്നര്‍ തുറമുഖത്തിനും അദ്ദേഹം തറക്കല്ലിട്ടു. വ്യോമയാന മേഖല അതിവേഗം വളരുകയാണെന്നും ആഗോളീകരണ കാലത്ത് മറ്റു നാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 70 വര്‍ഷമായി വ്യോമയാന നയമുണ്ടായിട്ടില്ലെന്നും ഈയിടെയാണ് ഗ്രാമങ്ങളെപോലും ബന്ധിപ്പിക്കുംവിധം പദ്ധതികള്‍ ഒരുക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി ‘ഹവായ് ചെരിപ്പിടുന്നവര്‍ക്കും’ വായുവില്‍ പറക്കാമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാറിെൻറ സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ െഡവലപ്മെൻറ് കോര്‍പറേഷനും ജി.വി.കെ ഗ്രൂപ്പും ചേര്‍ന്നാണ് നവിമുംബൈ രാജ്യാന്തര വിമാനത്താവളം നിര്‍മിക്കുന്നത്.
മൂന്ന് റൺവേയുള്ള വിമാനത്താവളത്തില്‍ മണിക്കൂറില്‍ 80 വിമാനങ്ങളുടെ ഗതാഗതം സാധ്യമാകും. മഹാരാഷ്ട്ര ഗവർണര്‍ വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാംദാസ് അത്താവലെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.