നാലു രാജ്യങ്ങളിലെ സന്ദർശനം: പ്രധാനമന്ത്രി യാത്ര തിരിച്ചു
text_fieldsന്യൂഡൽഹി: നാലു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര േമാദി യാത്ര തിരിച്ചു. ജർമനി, സ്പെയിൻ, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഇൗ രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ആറു ദിവസം നീളുന്ന സന്ദർശനത്തിൽ ആദ്യം ജർമനിയിലാണ് എത്തുക. അവിടെ ജർമൻ ചാൻസലർ അംഗല മെർകൽ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച അവിടെ നിന്ന് സ്പെയിനിലേക്ക് പുറപ്പെടും. മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്.
സ്പെയിൻ സന്ദർശനത്തിന് േശഷം റഷ്യയിലേക്ക് പോകും. ഈ മാസം 31 മുതൽ ജൂൺ രണ്ടുവരെയുള്ള സന്ദർശനത്തിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ജൂൺ രണ്ടിന് മോദി ഫ്രാൻസിലേക്ക് പുറപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി പാരിസിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂൺ മൂന്നിന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
