പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച; മോദി റഷ്യയിലേക്ക്
text_fieldsന്യൂഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ സോചിയിലേക്ക് തിരിച്ചു. പ്രത്യേക അജണ്ടയോ പ്രോേട്ടാകോളോ ഇല്ലാതെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തേക്കും.
ഇരുരാജ്യങ്ങളും തീവ്രവാദത്തിെൻറ കെടുതികൾ അനുഭവിക്കുന്നതിനാൽ ഐ.എസും അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, സിറിയ എന്നിവിടങ്ങളിലെ നിലവിലെ അവസ്ഥയും ഇറാനുമായുള്ള ആണവക്കരാറിൽ നിന്ന് യു.എസ് പിന്മാറിയതിെൻറ പ്രത്യാഘാതങ്ങളും ചർച്ചാ വിഷയമാകും. ഇന്ത്യയുടെയും റഷ്യയുടെയും സാമ്പത്തിക വളർച്ചക്കു വേണ്ടിയുള്ള പരസ്പര സഹകരണവും ചർച്ചയാകുമെന്നും വിവരമുണ്ട്.
റഷ്യ വിമാനത്താവളത്തിൽ മോദിയെ റഷ്യൻ ഉദ്യോഗസ്ഥരാകും സ്വീകരിക്കുക. തുടർന്ന് പ്രസിഡൻറ് പുടിെൻറ വസതിയിലേക്ക് പോകും. സ്വവസതിയിൽ മോദിക്ക് ഉച്ചഭക്ഷണവും പുടിൻ ഒരുക്കുന്നുണ്ട്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യയിലേക്ക് തിരിക്കും മുമ്പ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായുള്ള മോദിയുടെ അനൗദ്യോഗിക കൂടിക്കാഴ്ച വിജയം കണ്ടിരുന്നു. ഇതേ മാതൃകയിലാണ് മോദി-പുടിൻ ചർച്ചയും നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.