ഗാന്ധിയേക്കാൾ മൂല്യം കൂടുതൽ മോദിക്ക്; ഹരിയാന മന്ത്രി പരാമർശം പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഖാദി കലണ്ടറിൽ മോദിയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നടത്തിയ പരമർശം ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി അനിൽ വിജ് പിൻവലിച്ചു. ‘മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശം തീർത്തും വ്യക്തിപരമാണ്. ജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കും എന്നതിനാൽ പരാമർശം പിൻവലിക്കുകയാണ്’– മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖാദി കലണ്ടറിൽ ഗാന്ധിയെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടുത്തിയത് നല്ല തീരുമാനമാണെന്നായിരുന്നു മന്ത്രിയുടെ വാദം. കറൻസി നോട്ടുകളിലും ഗാന്ധിയെ മാറ്റണമെന്നാണ് തെൻറ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഖാദി ഉൽപ്പന്നങ്ങളുടെ വിൽപ്പന മോദി അധികാരത്തിലെത്തിയ ശേഷം 14 ശതമാനം വർധിച്ചതായും അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഗാന്ധിയുടെ പേരിൽ പേറ്റൻറ് ഉള്ള ഉൽപ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരുമൂലം ഖാദിയുടെ വിൽപന കുറയുകയാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ കാര്യത്തിലെ ഇതു തന്നെയാണ് സംഭവിക്കുന്നത്. ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയത് മുതൽ രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങി. അതിനാൽ നോട്ടുകളിൽ നിന്നും ഗാന്ധിയെ മാറ്റണമെന്ന് അനിൽ വിജ് അഭിപ്രായപ്പെട്ടു.
ഖാദിയുടെ കലണ്ടറിലും ഡയറികളിലും മോദിയുടെ ചിത്രം ഉൾപ്പെടുത്തിയത് വൻ വിവാദമായിരുന്നു. നടപടിക്കെതിരെ രാജ്യത്തിെൻ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്ന് വന്നത്. എന്നാൽ ഖാദിയുടെ കലണ്ടറിലും ഡയറിയിലും ഇതിന് മുമ്പും ഗാന്ധിയെ മാറ്റിയിട്ടുണ്ടെന്നായിരുന്നു തീരുമാനം സംബന്ധിച്ചുള്ള ഖാദി ചെയർമാെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.