മോദി ഭയത്തിേൻറയും വിദ്വേഷ രാഷ്ട്രീയത്തിേൻറയും ശിൽപി -ആതിഷ് തസീർ
text_fieldsന്യൂഡൽഹി: ഭയത്തിേൻറയും വിദ്വേഷ രാഷ്ട്രീയത്തിേൻറയും ശിൽപിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് എഴുത ്തുകാരനും മാധ്യമപ്രവർത്തകനുമായ ആതിഷ് തസീർ. ഭയത്തിേൻറയും രാഷ്ട്രീയ വിദ്വേഷത്തിേൻറയും ന്യൂനപക്ഷ വിരുദ് ധ പരിസ്ഥിതിയുടേയും വഴിയിലൂടെയാണ് രാജ്യത്തെ മോദി നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ പ് രത്യേക അഭിമുഖത്തിലാണ് ആതിഷ് തസീർ മോദിക്കെതിരെ ആഞ്ഞടിച്ചത്.
പ്രധാനമന്ത്രിയെ വിഭജനത്തിെൻറ അധിപനെന്ന് പരാമർശിച്ചുകൊണ്ട് ടൈംസ് മാഗസിനിൽ ആതിഷ് തസീർ കവർ സ്റ്റോറി എഴുതിയിരുന്നു. കവർ സ്റ്റോറിയുടെ തലക്കെട്ട് താൻ തെരഞ്ഞെടുത്തതല്ലെന്ന് അദ്ദേഹം പറഞ്ഞു. തെൻറ പിതാവിെൻറ പാകിസ്താൻ പൗരത്വത്തെ കുറിച്ച് മറച്ചു വെച്ച് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചുവെന്നുള്ള സർക്കാർ വാദം വിദ്വേഷ രാഷ്ട്രീയമാണെന്ന് ആതിഷ് തസീർ ആരോപിച്ചു.
2000ത്തിൽ തെൻറ രേഖകൾ സമർപ്പിച്ചത് മാതാവാണ്. മാതാവ് ഒറ്റക്കാണ് വർഷങ്ങളോളം തെന്ന ഇന്ത്യയിൽ വളർത്തി വലുതാക്കിയത്. തെൻറ രക്ഷിതാക്കൾ വിവാഹിതരല്ല. സമർപ്പിക്കാനുള്ള രേഖകളെ കുറിച്ച് വ്യക്തത വരുത്തുകയും എന്തെങ്കിലും പിശകുണ്ടോ എന്ന് പരിശോധിക്കുകയുമാണ് ചെയ്യേണ്ടതെന്നും സംസ്കാരമുള്ള സർക്കാർ പക വീട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാധ്യമപ്രവർത്തകനോട് വിമർശിക്കരുതെന്ന് പറയുന്നത് അയാളുടെ ധർമത്തിെൻറ മരണമായിരിക്കും. ‘‘സ്വാതന്ത്ര്യവും വിമർശിക്കാനുള്ള അവകാശവും മാധ്യമപ്രവർത്തനത്തിെൻറ ജീവ രക്ഷമാണ്. ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെങ്കിൽ വിമർശനം ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് പറ്റില്ലെന്നു തെന്ന പറയും. അത് ഒരുതരം ബൗദ്ധിക മരണമാണ്. അത് ഒരാളുടെ ധർമത്തിെൻറ മരണമാണ്.’’ ആതിഷ് തസീർ അഭിപ്രായപ്പെട്ടു.
ആതിഷ് തസീറിെൻറ മാതാവ് തവ്ലീൻ സിങ് പ്രമുഖ ഇന്ത്യ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമാണ്. പിതാവ് സൽമാൻ തസീർ പാകിസ്താനി എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമാണ്. മോദിയെ വിമർശിച്ചതിെൻറ പേരിൽ ആതിഷ് തസീറിെൻറ ഇന്ത്യൻ പൗരത്വ കാർഡ് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.