മോദിയും അമിത് ഷായും കൃഷ്ണനേയും അര്‍ജ്ജുനനേയും പോലെ -ശിവരാജ് സിങ് ചൗഹാൻ
text_fieldsപനാജി: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രീകൃഷ്ണനേയും അര്‍ജ്ജുനനേയും പോലെയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്‍. ലോക്സഭ തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍പെട്ട് നിർണായക ഘട്ടത്തിലൂടെ കടന്നുപ ോകുന്ന കോൺഗ്രസിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പരിഹസിച്ചു. ഗോവയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചൗഹാൻ.
മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ രാജ്യം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്. കൃഷ്ണനെയും അര്‍ജ്ജുനനെയും പോലെ രാജ്യത്തെ നയിക്കുന്നതിൽ വ്യാപൃതരാണവർ. കശ്മീര്‍ വിഷയത്തിൽ സോണിയാഗാന്ധി മൗനം തുടരുകയാണ്.
ഈ വിഷയത്തിൽ കോണ്‍ഗ്രസിൻെറ നിലപാട് വ്യക്തമാക്കി താല്‍ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി പ്രസ്താവന ഇറക്കണം. കോണ്‍ഗ്രസില്‍ കുടുംബാധിപത്യം വീണ്ടും ഉറപ്പാക്കുന്നതാണ് സോണിയയെ ഇടക്കാല അധ്യക്ഷയാക്കിയ തീരുമാനം. കേന്ദ്രസര്‍ക്കാറിൻെറ തീരുമാനത്തിൽ എങ്ങിനെ പ്രതികരിക്കണമെന്ന് ചിന്തിച്ച് കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണെന്നും ചൗഹാന്‍ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ െതറ്റായ നയത്തിൻെറ ഫലമാണ് ജമ്മുകശ്മീരും ഗോവയും അനുഭവിക്കുന്നത്. പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്റുവാണെന്നും അേദ്ദഹം ആേരാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.