Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ട്രംപ് പറയുന്നത്...

'ട്രംപ് പറയുന്നത് എല്ലാം മോദി അംഗീകരിക്കുന്നു'; യു.എസ് സെനറ്റ് ബില്ലിൽ രൂക്ഷ വിമർശനവുമായി കെജ്‌രിവാൾ

text_fields
bookmark_border
ട്രംപ് പറയുന്നത് എല്ലാം മോദി അംഗീകരിക്കുന്നു; യു.എസ് സെനറ്റ് ബില്ലിൽ രൂക്ഷ വിമർശനവുമായി കെജ്‌രിവാൾ
cancel

ന്യൂഡൽഹി: റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കമേൽ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ബിൽ പാസാക്കാൻ യു.എസ് സെനറ്റിൽ നീക്കം നടത്തുന്നതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി.

ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും, ട്രംപിന്റെ തീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ത്യയുടെ താൽപ്പര്യങ്ങൾ അടിയറവുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ കാര്യങ്ങളിൽ ട്രംപ് കൂടുതൽ ഇടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

"രാജ്യത്തെ അമേരിക്കയ്ക്ക് പണയം വെക്കുകയും, ട്രംപിന്റെ അടിമത്തത്തിന് കീഴടങ്ങുകയും, ഇന്ത്യയ്ക്ക് അപമാനമുണ്ടാക്കുകയും ചെയ്ത ശേഷമാണ് മോദിജി ഇത് രാജ്യത്തിനായി കൊണ്ടുവന്നിരിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ ചെറിയതും വലിയതുമായ എല്ലാ തീരുമാനങ്ങളിലും ട്രംപിന്റെ ഇടപെടലുണ്ട്. മോദിജി ട്രംപ് പറയുന്നത് ശരിയായാലും തെറ്റായാലും എല്ലാം അംഗീകരിക്കുന്നു. എന്നാൽ ട്രംപ് എല്ലാ മേഖലയിലും ഇന്ത്യയ്ക്ക് എതിരായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്," കെജ്‌രിവാൾ എക്സിൽ കുറിച്ചു.

റഷ്യൻ അസംസ്കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളുടെമേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ ഇടയുള്ള ബിൽ യു.എസ് സെനറ്റ് പാസാക്കിയതിന് പിന്നാലെയാണ് എ.എ.പി നേതാവിന്റെ പ്രതികരണം വന്നുചേർന്നത്.

86നെതിരെ 11 വോട്ടുകൾക്കാണ് ബിൽ സെനറ്റ് പാസാക്കിയത്. ഇത് നിയമമായി മാറുന്നതിന് മുമ്പ് യു.എസ് പ്രതിനിധി സഭയിൽ കൂടി പാസാകേണ്ടതുണ്ട്.

അതിനിടെ, E20 ഇന്ധനത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാകുന്നതുവരെ പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങുന്നത് നിർത്താൻ കെജ്‌രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. E20 ഇന്ധനത്തിനായി സർക്കാർ കൃത്യമായ പരിശോധനകൾ നടത്തിയിട്ടില്ലെന്നും, ഇതിന്റെ ഉപയോഗം വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയാൻ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇരുചക്ര വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, കാറുകൾ, എസ്‌യുവികൾ, മറ്റ് നാലുചക്ര വാഹനങ്ങൾ എന്നിവയുടെയെല്ലാം മൈലേജ് ഏകദേശം 25 മുതൽ 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArvind Kejriwalus senateRussian oil
News Summary - 'ട്രംപ് പറയുന്നത് എല്ലാം മോദി അംഗീകരിക്കുന്നു'; രൂക്ഷ വിമർശനവുമായി കെജ്‌രിവാൾ
Next Story