പുലരാനുള്ളത് പുതിയ പ്രഭാതം - പ്രധാനമന്ത്രി
text_fieldsബംഗളൂരു: ചാന്ദ്രദൗത്യത്തിൽ വന്ന തടസ്സങ്ങളിൽ നിരാശ വേണ്ടെന്ന് പ്രധാനമന്ത്രി. രാജ്യത്തെ കാത്തിരിക്കുന്നത് പുതിയ പ്രഭാതവും കൂടുതൽ തിളക്കമുള്ള നാളെയുമാണെന്ന് ചാന്ദ്രയാൻ രണ്ട് ലാൻഡറിന് ബന്ധം നഷ്ടപ്പെട്ട് മണിക്ക ൂറുകൾക്കുശേഷം രാജ്യത്തോടു നടത്തിയ ടെലിവിഷൻ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഐ.എസ്.ആർ.ഒ ശ ാസ്ത്രജ്ഞരുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നു. ലക്ഷ്യത്തിന് ഏറെ അടുത്തെത്തിയ നമുക്ക് അടുത്ത തവണ പുതിയ ഉയരങ്ങൾ താണ്ടേണ്ടതുണ്ട്. ഇന്നത്തെ പാഠങ്ങളിൽനിന്നു കരുത്തും ശേഷിയുമാർജിക്കാനാവണം. കഠിന പ്രയത്നത്തിനു മാത്രം നാം എത്തിപ്പിടിച്ചു. യാത്രയും സഫലമായിരുന്നു. അതു നമ്മെ കൂടുതൽ കരുത്തരാക്കും. നമ്മുടെ ബഹിരാകാശ ദൗത്യങ്ങളിലും ശാസ്ത്രജ്ഞരിലും രാജ്യം അഭിമാനം കൊള്ളുന്നു. ഇനിയും എത്തിപ്പിടിക്കാത്ത പുതിയ അതിരുകൾ നമ്മെ കാത്തിരിക്കുന്നുണ്ട്. അവക്ക് ഞാൻ ഒപ്പമുണ്ട്. രാജ്യം ഒപ്പമുണ്ട് - ഇംഗ്ലീഷും ഹിന്ദിയും കലർത്തി 25 മിനിറ്റ് നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു.
നിങ്ങളുടെ കണ്ണുകൾ പലതും പറയുന്നുണ്ട്. മുഖത്തെ ദുഃഖം വായിച്ചെടുക്കാനുമാവുന്നുണ്ട്. ബന്ധം നഷ്ടമായെന്ന വിവരം ലഭിച്ചപ്പോൾ നിങ്ങൾ ശരിക്കും തകർന്നുപോയി. ലക്ഷ്യത്തിന് ഏറെ അടുത്തായിരുന്നു നാം. ഐ.എസ്.ആർ.ഒ വിജയങ്ങളുടെ വിശ്വവിജ്ഞാന കോശമാണെന്നും ചില നിമിഷങ്ങളിലെ വീഴ്ചകൾ അതിെൻറ പഥം തെറ്റിക്കില്ലെന്നും ഏതു തടസ്സങ്ങളും കടന്ന് സ്വപ്നങ്ങൾ സഫലമാക്കാനുള്ള യാത്രയിൽ രാജ്യത്തെ ആർക്കും തടയാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.