1987-88 കാലത്ത് ഡിജിറ്റൽ കാമറ ഉപയോഗിച്ചു; സമൂഹ മാധ്യമങ്ങളിൽ വീണ്ടും മോദിക്ക് പരിഹാസം
text_fieldsന്യൂഡൽഹി: രാജ്യം കണ്ണുതള്ളിയ ‘മേഘത്തള്ളി’നുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുെ ട മറ്റൊരു പരാമർശം കൂടി പരിഹാസ്യമാകുന്നു. ബാലാകോട്ട് വ്യോമാക്രമണത്തിന് ഇന്ത്യ ൻ പോർവിമാനങ്ങൾക്ക് പാക് റഡാറിെൻറ കണ്ണിൽപെടാതെ നീങ്ങാൻ മേഘാവൃതമായ സമയം തെര ഞ്ഞെടുത്തത് തെൻറ ‘ചെറിയ ബുദ്ധി’യിൽ വിരിഞ്ഞ ആശയമായിരുന്നുവെന്ന മോദിയുടെ അവകാ ശവാദം സമൂഹമാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് നിലംപരിശാക്കിയിരുന്നു. ഇതേ അഭിമു ഖത്തിലെ മറ്റൊരു പരാമർശവും അബദ്ധമാണെന്നാണ് പുതിയ ആരോപണം.
1987-88ൽ കാലത്ത് താൻ ഡി ജിറ്റൽ കാമറയിൽ കളർ പടമെടുത്തിരുന്നുവെന്നും അക്കാലത്തു തന്നെ ഇ-മെയിൽ ഉപയോഗിച്ചിരുന്നുവെന്നും ഉള്ള പരാമർശമാണ് വിമർശനത്തിനും പരിഹാസത്തിനും വിധേയമായത്. 1995ൽമാത്രം ഇ-മെയിൽ സംവിധാനം വന്ന രാജ്യത്ത് മോദിയുടെ അവകാശവാദം വൻ അബദ്ധമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ന്യൂസ് നാഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ്, അക്കാലത്ത് താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ചിരുന്നതായി പറഞ്ഞത്.
‘‘1987-88 കാലത്താണ് ഞാൻ ആദ്യമായി ഡിജിറ്റൽ കാമറ ഉപയോഗിച്ചത്. വളരെ കുറച്ചുപേർ മാത്രം ഇ-മെയിലും ഉപേയാഗിച്ചിരുന്നു. അക്കാലത്ത് ഡിജിറ്റൽ കാമറ ഉപയോഗിക്കുന്നത് വലിയൊരു കാര്യം തന്നെയായിരുന്നു. എനിക്കന്ന് ഡിജിറ്റൽ കാമറയുണ്ടായിരുന്നു. അന്ന് അദ്വാനിജിയുെട ഒരു റാലിയുടെ പടം എടുത്ത് ഞാൻ ഡൽഹിക്ക് ഇ-മെയിൽ ചെയ്യുകയുണ്ടായി. റാലിയുെട കളർ പടം അച്ചടിച്ചുവന്നത് കണ്ട് അതിശയിച്ചു പോയ അദ്വാനിജി ചോദിച്ചു, എെൻറ കളർ ചിത്രം എങ്ങനെ അച്ചടിച്ചു എന്ന്’’ -അഭിമുഖത്തിൽ മോദിയുടെ വിശദീകരണം. ഇതിലെ പ്രധാന പരാമർശങ്ങളെല്ലാം അബദ്ധമാണെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.
നിക്കോൺ കമ്പനി തങ്ങളുടെ ആദ്യ ഡിജിറ്റൽ കാമറ വിറ്റത് 1987ലാണെന്നും 1990-95ലാണ് ഇ-മെയിൽ സംവിധാനം വാണിജ്യാടിസ്ഥാനത്തിൽ നിലവിൽവന്നതെന്നും വിശകലനം വന്നു. ‘‘നാമടക്കമുള്ള രാജ്യവാസികൾക്കെല്ലാം 1995ൽ ഒൗദ്യോഗികമായി ലഭ്യമായ ഇ-മെയിൽ സാേങ്കതികവിദ്യ, 1988ൽ തന്നെ മോദി ഉപയോഗിച്ചിരുന്നുവത്രെ.’’ -സാമ്പത്തിക വിദഗ്ധ രൂപ സുബ്രഹ്മണ്യ ട്വിറ്ററിൽ കുറിച്ചു. ‘‘ഇ-മെയിൽ നിലവിലില്ലായിരുന്ന 1988ൽ അദ്ദേഹം ഇ-മെയിൽ അയച്ചിരുന്നുവെങ്കിൽ അത് ആർക്കായിരിക്കും, അന്യഗ്രഹ ജീവികൾക്കോ?’’ -കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന ചോദിച്ചു.
മറ്റൊരു അവകാശവാദമായ ഡിജിറ്റൽ കാമറ സംബന്ധിച്ച് സമൂഹമാധ്യമത്തിൽ വന്ന മറ്റൊരു കമൻറ് ഇങ്ങനെ: ‘‘തൊണ്ണൂറുകളിൽ മോദി ടച്ച്സ്ക്രീൻ പാഡും ഉപയോഗിച്ചിരിക്കാം. 1987ൽ ഡിജിറ്റൽ കാമറ ഉപയോഗിച്ചുവെങ്കിൽ ഒരു പക്ഷേ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ കാമറ ഉപയോക്താവായിരിക്കും അദ്ദേഹം.’’
വീമ്പടിച്ച് മോദി യുദ്ധതന്ത്രത്തെ അപമാനിച്ചു–കോൺഗ്രസ്
ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വീമ്പുപറച്ചിലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിെൻറ യുദ്ധതന്ത്രത്തെ അപമാനിച്ചുവെന്നും ക്ഷമിക്കാനാവാത്ത കുറ്റകൃത്യമാണ് ചെയ്തതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ മോദി നടത്തിയ പരാമർശം സംബന്ധിച്ചാണ് കോൺഗ്രസ് കടുത്ത വിമർശനമെയ്തത്. സമൂഹമാധ്യമങ്ങളിലടക്കം കടുത്ത പരിഹാസവർഷമാണ് ഇതിനെതിരെ വന്നത്.
സൈന്യത്തിെൻറ വൈദഗ്ധ്യത്തിനുമേൽ തെൻറ അപക്വബുദ്ധി കൊണ്ടുവന്ന് പ്രതിഷ്ഠിക്കുകയാണ് മോദിയെന്ന് മുതിർന്ന കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഒരു പ്രധാനമന്ത്രിയും സൈന്യവുമായി ബന്ധപ്പെടുത്തി ഇത്തരമൊരു തമാശ പറഞ്ഞിട്ടില്ലെന്നും സൈന്യത്തിെൻറ പേരിൽ വോട്ടു സ്വരൂപിക്കുന്ന തിരക്കിലാണ് മോദിയെന്നും അതവസാനിച്ചത് സൈന്യത്തെ അവഹേളിക്കുന്നതിലാണെന്നും സുർജേവാല കൂട്ടിച്ചേർത്തു.
അതീവ രഹസ്യസ്വഭാവമുള്ള സൈനികദൗത്യത്തിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടത് വോട്ടർമാരെ സ്വാധീനിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്നു കാണിച്ച് മോദിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.