പി.എം കെയേഴ്സ് സി.എ.ജി പരിശോധിക്കില്ല
text_fieldsന്യൂഡൽഹി: കോവിഡ് പോലുള്ള ദേശീയ പ്രതിസന്ധികൾ നേരിടുന്നതിന് പ്രധാനമന്ത്രി അധ്യക് ഷനായി രൂപവത്കരിച്ച ‘പി.എം. കെയേഴ്സ്’ നിധി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിെൻ റ (സി.എ.ജി) കണക്കു പരിശോധനാ പരിധിക്കു പുറത്ത്. വ്യക്തികളും സംഘടനകളും നൽകുന്ന സംഭാ വന അടിസ്ഥാനപ്പെടുത്തിയാണ് നിധി എന്നിരിക്കേ, ചാരിറ്റബിൾ സ്ഥാപനത്തിെൻറ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഭരണഘടനാ സ്ഥാപനമായ സി.എ.ജിക്ക് അധികാരമില്ലെന്ന് സി.എ.ജി വൃത്തങ്ങൾ വിശദീകരിച്ചു.പ്രധാനമന്ത്രിയുടെ പൗരസഹായ അടിയന്തര സാഹചര്യ സഹായ നിധി എന്ന ട്രസ്റ്റാണ് ‘പി.എം. കെയേഴ്സ്’ എന്ന് അറിയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളപ്പോൾ ഇത്തരമൊരു ഫണ്ട് രൂപവത്കരിച്ചത് വിവാദമായിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള കോർപറേറ്റ്, മന്ത്രാലയ ഫണ്ടുകൾ മിക്കവാറും പി.എം കെയേഴ്സിലേക്കാണ് പോവുന്നത്.
മാർച്ച് 28ന് നടന്ന മന്ത്രിസഭ യോഗമാണ് പി.എം കെയേഴ്സ് രൂപവത്കരിച്ചത്. പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റിൽ മുതിർന്ന മന്ത്രിമാരാണ് അംഗങ്ങൾ. അവർ ഓഡിറ്റിന് ആവശ്യപ്പെടാതെ സി.എ.ജിക്ക് ഇടപെടാൻ പറ്റില്ല. ട്രസ്റ്റ് അംഗങ്ങൾ ചുമതലപ്പെടുത്തുന്ന സ്വതന്ത്ര ഓഡിറ്റർമാരാണ് പി.എം. കെയേഴ്സ് ഫണ്ട് പരിശോധിക്കുകയെന്ന് സർക്കാർ വൃത്തങ്ങളും വിശദീകരിക്കുന്നു.അതേസമയം, കോവിഡ് പ്രതിരോധ സംഭാവനകൾ പി.എം കെയേഴ്സിന് നൽകാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. സി.എ.ജി പരിശോധനക്ക് വിധേയമല്ലാത്ത ഒരു നിധിയിൽ നിന്നുള്ള പണം എങ്ങനെ വിനിയോഗിക്കണമെന്ന പൂർണാധികാരം ട്രസ്റ്റിനാണ്. അർഹതപ്പെട്ട മേഖലകൾ ചിലപ്പോൾ തഴയപ്പെടാൻ ഇത് വഴിയൊരുക്കുമെന്ന ആശങ്കകളുണ്ട്.
പി.എം കെയേഴ്സ് രൂപവത്കരിച്ചത് പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളും ചോദ്യം ചെയ്തിരുന്നു. കോർപറേറ്റുകൾ പി.എം കെയേഴ്സിലേക്ക് നൽകുന്ന തുക അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടായി കണക്കാക്കി പൂർണ നികുതിയൊഴിവ് ലഭിക്കും. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന പണം ഈ നിലക്ക് കണക്കാക്കില്ല. അതും വിമർശനം ക്ഷണിച്ചു വരുത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയും സി.എ.ജി പരിശോധിക്കുന്നില്ല. എന്നാൽ പണം എങ്ങനെ ചെലവിട്ടു എന്ന് ചോദിക്കാൻ സി.എ.ജിക്ക് അധികാരമുണ്ട്.അന്താരാഷ്ട്ര തലത്തിൽ നോക്കിയാൽ ലോകാരോഗ്യ സംഘടനക്ക് വിവിധ രാജ്യങ്ങളാണ് സംഭാവന നൽകുന്നത്. ഇതിെൻറ കണക്കും ഓഡിറ്റിങ്ങിന് വിധേയമാണ്. ഇന്ത്യയിലെ സി.എ.ജിയാണ് അടുത്ത നാലു വർഷത്തേക്ക് ലോകാരോഗ്യ സംഘടന കണക്കുകൾ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.