കോൺഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി; എതിർ തന്ത്രങ്ങൾക്ക് പ്രതിപക്ഷ യോഗം
text_fieldsന്യൂഡൽഹി: പെഗസസ് ചാരവൃത്തിയിലും കാർഷിക നിയമങ്ങളിലും ചർച്ച ആവശ്യപ്പെട്ട് പാർലമെൻറിെൻറ ഇരുസഭകളും സ്തംഭിപ്പിക്കുന്നതിൽ കോൺഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ തുറന്നു കാണിക്കാൻ പ്രധാനമന്ത്രി പാർലമെൻററി പാർട്ടിയോഗത്തിൽ ബി.ജെ.പി എം.പിമാരോട് ആവശ്യപ്പെട്ടു.
കോവിഡ് 19 അവലോകനം നടത്താൻ വിളിച്ചുചേർത്ത സർവകക്ഷിയോഗം കോൺഗ്രസ് ബഹിഷ്കരിച്ചത് മോദി ചൂണ്ടിക്കാട്ടി. മറ്റു പാർട്ടികൾ സർവകക്ഷിയോഗത്തിന് വരുന്നതും കോൺഗ്രസ് തടഞ്ഞു.
വർഷകാല സമ്മേളനത്തിൽ സർക്കാറിെൻറ ഒരു അജണ്ടയും നടത്താതിരിക്കാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ്. സർക്കാർ ചർച്ചക്ക് ഒരുക്കമാണെങ്കിലും പ്രതിപക്ഷം തയാറല്ല. സഭ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികളെ തുറന്നുകാട്ടണമെന്നും മോദി പറഞ്ഞു.
കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിക്ക് ലോക്സഭയിൽ തെൻറ മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പെഗസസ് ചാരവൃത്തിയാണ് പ്രധാനമായും പ്രതിപക്ഷ രോഷത്തിന് കാരണമായത്.
അതേസമയം, പ്രധാനമന്ത്രി പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ പാർലമെൻറിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ ചൊവ്വാഴ്ച വൈകീട്ട് യോഗം ചേർന്നു. പാർലമെൻററി പാർട്ടി നേതാക്കൾ യോഗത്തിൽ പെങ്കടുത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കൊടിക്കുന്നിൽ സുരേഷ്, അധിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, എൻ.സി.പി എം.പി സുപ്രിയ സുലെ, മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബശീർ, സി.പി.എം എം.പി എ.എം ആരിഫ്, ഡി.എം.കെ നേതാക്കളായ ടി.ആർ ബാലു, കനിമൊഴി, ആർ.എസ്.പി നേതാവ് എം.കെ. പ്രേമചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് തോമസ് ചാഴിക്കാടൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.