‘പൗരത്വ’ ഹരജികൾ 18ന് പരിഗണിച്ചേക്കും
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് സൂചന. അതിനിടെ തൃശൂരിൽനിന്നുള്ള കോൺഗ്രസ് എം.പി ടി.എൻ. പ്രതാപനും മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിയും യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരജി ഫയൽ ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരസിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തിരസ്കരിച്ചത്. എന്നാൽ, 18ന് ഹരജികൾ പരിഗണിക്കുമെന്നാണ് സുപ്രീംകോടതിയിൽനിന്ന് ലഭിക്കുന്ന സൂചന.
കോൺഗ്രസിനു വേണ്ടി ജയ്റാം രമേശ് ഹരജി സമർപ്പിച്ചതിന് പുറമെയാണ് ടി.എൻ. പ്രതാപൻ എം.പി ഹരജി സമർപ്പിച്ചത്. അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യയും കോൺഗ്രസ് എം.പിമാരായ അബ്ദുൽ ഖാലിഖും രൂപജ്യോതി കുർമിയും ചേർന്ന് സമർപ്പിച്ച മറ്റൊരു ഹരജിയുമുണ്ട്.
മുസ്ലിംലീഗിെൻറ നാല് എം.പിമാർ, ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ, പ്രമുഖ മാധ്യമ പ്രവർത്തകൻ സിയാഉസ്സലാം, അഭിഭാഷകൻ ഇഹ്തിശാം ഹാഷ്മി, നിയമ വിദ്യാർഥികളായ മുനീബ് അഹ്മദ് ഖാൻ, അപൂർവ ജെയിൻ, അദീൽ താലിബ്, ജൻ അധികാർ പാർട്ടി ജനറൽ സെക്രട്ടറി ഫൈസ് അഹ്മദ്, ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ ഹൈകമീഷണർ ദേബ് മുഖർജി, മുൻ െഎ.എ.എസ് ഒാഫിസർമാരായ സോമസുന്ദർ ബുറ, അമിതാഭ് പാണ്ഡെ, റിഹായ് മഞ്ച്, സിറ്റിസൺ എഗൻസ്റ്റ് ഹെയ്റ്റ് എന്നിവർ സമർപ്പിച്ച ഹരജികളാണ് സുപ്രീംകോടതിയിൽ എത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.