യു.പിയിൽ പ്ലാസ്മ ചികിത്സക്ക് വിധേയനായ ആദ്യ രോഗി മരിച്ചു
text_fieldsലക്നോ: കോവിഡ് ചികിത്സയുടെ ഭാഗമായി പരീക്ഷണാർഥം പ്ലാസ്മ തെറപ്പിക്ക് വിധേയനായ ഉത്തർപ്രദേശിലെ ആദ്യ രോഗി മരിച്ചു. ലക്നോ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ (കെ.ജി.എം.യു) ചികിത്സയിലിരുന്ന 58കാരനായ ഡോക്ടറാണ് മരിച്ചത്. രണ്ടാഴ്ചയായി വെൻറിലേറ്ററിലായിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് കെ.ജി.എം.യു വൈസ് ചാൻസലർ എം.എൽ.ബി. ഭട്ട് പറഞ്ഞു. ഉ
യർന്ന രക്തസമ്മർദവും പ്രമേഹവുമുണ്ടായിരുന്ന രോഗി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 26നാണ് ഇയാൾ പ്ലാസ്മ തെറപ്പിക്ക് വിധേയനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
