അസ്സലോ, വ്യാജനോ? താടി വളർത്തിയ ഉമർ അബ്ദുല്ലയുടെ ഫോട്ടോ വൈറൽ
text_fieldsന്യൂഡൽഹി: ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ശനിയാഴ്ച വൈറലായത് ഒരു നരച്ച താടിക്കാരൻെറ ഫോട്ടോയാണ്. എവ ിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന് കണ്ടവർക്കെല്ലാം തോന്നുന്നൊരാളുടെ ചിത്രം. അഞ്ചുമാസത്തിലേറെയായി വീട്ടുതട ങ്കലിലായ കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടേതായിരുന്നു ആ ചിത്രം.
പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം ഷെയർ ചെയ്ത ചിത്രത്തിന് പക്ഷേ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുമില്ല. അസ്സലാണോ വ്യാജനാണോയെന്ന തർക്കം എന് തായാലും സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു ഈ ചിത്രം .
കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മുതൽ വീട്ടുതടങ്കലിലാണ് ഉമർ അബ്ദുല്ല. കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ് ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി.
ഒക്ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തുവന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന് മോചിതനാകുന്നത് വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ് ഉമറെന്ന് വീട്ടുകാർ അന്നേ വ്യക്തമാക്കിയിരുന്നു. തണുപ്പിനെ പ്രതിരോധിക്കുന്ന തൊപ്പിയും കുപ്പായവും ധരിച്ച് മഞ്ഞുവീഴുന്ന പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോയാണ് പ്രചരിക്കുന്നത്. ‘കേന്ദ്ര സർക്കാറിനെ കുറിച്ചുള്ള അലോസരപ്പെടുത്തുന്ന സത്യങ്ങളാണ് ഇൗ ചിത്രം വെളിപ്പെടുത്തുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉമറിൻെറ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.
‘എനിക്ക് ഈ ചിത്രത്തിലെ ഉമറിനെ തിരിച്ചറിയാനാകുന്നില്ല. ഏറെ ദുഃഖം തോന്നുന്നു. നമ്മുടെ ജനാധിപത്യ രാജ്യത്ത് ഇത് സംഭവിക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. എന്നാണ് ഇതിനൊരു അവസാനമുണ്ടാകുക?’- പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. വീട്ടുതടങ്കലിലുള്ള പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുടെ ട്വിറ്ററിലും ഉമറിൻെറ ചിത്രം പ്രത്യക്ഷപ്പെട്ടു.
ഉമറിൻെറയും നാഷണൽ കോൺഫറൻസിൻെറയും രാഷ്ട്രീയവുമായി ഏെറ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിൻെറ വീട്ടുതടങ്കൽ തുടരുന്നതിനെ അപലപിക്കുന്നു എന്നായിരുന്നു ജുനൈദ് ഖുറൈശിയുടെ അഭിപ്രായം. തടവിൽ ആറു മാസമേ ആയുള്ളൂവെങ്കിലും ഫോട്ടോ കണ്ടാൽ 30 വർഷം പിന്നിട്ടുവെന്നാണ് തോന്നുകയെന്നായിരുന്നു ഒരാളുടെ കമൻറ്. ആർട്ടിക്ൾ 370 നീക്കിയതിൽ ഉമർ അബ്ദുല്ല സന്തോഷവാനാണെന്നാണ് ഫോേട്ടാ കണ്ടാൽ തോന്നുകയെന്ന് പ്രതികരിച്ചവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.