ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് പി.ജി സംവരണത്തിന് നീക്കം
text_fieldsന്യൂഡൽഹി: ഒറ്റപ്പെട്ടതും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് പി.ജി പ്രവേശനത്തിൽ സംവരണം നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
കേന്ദ്ര ആരോഗ്യ^കുടുംബക്ഷേമ മന്ത്രി ഫഗൻ സിങ് കുലസ്തെയാണ് രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ ഡോക്ടർമാരെ േപ്രാത്സാഹിപ്പിക്കാനാണ് സംവരണം ആലോചിക്കുന്നത്. ഇതിനായി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബില്ലിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. സർക്കാർ മെഡിക്കൽ കോളജുകളിലെ 50 ശതമാനം പി.ജി സീറ്റുകൾ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മൂന്നു വർഷമെങ്കിലും പ്രവർത്തിച്ചവർക്ക് സംവരണം ചെയ്യാനാണ് നീക്കം.
സംവരണ സീറ്റിൽ പി.ജി പൂർത്തിയാക്കുന്നവർ വീണ്ടും മൂന്നു വർഷംകൂടി ഇത്തരം പ്രദേശങ്ങളിൽ സേവനമനുഷ്ഠിേക്കണ്ടിവരുമെന്ന നിബന്ധനയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
