Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടർ പട്ടികയിൽ...

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയാൽ റേഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾ നിഷേധിക്കാമോ? സുപ്രീം കോടതി പരിശോധിക്കും

text_fields
bookmark_border
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയാൽ റേഷൻ ഉൾപ്പെടെ ക്ഷേമപദ്ധതികൾ നിഷേധിക്കാമോ? സുപ്രീം കോടതി പരിശോധിക്കും
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവർക്ക് സർക്കാർ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട ഹരജിയിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷനും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടീസ് അയച്ചു. പ്രസെൻജിത് ബോസ് സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ജൂലൈ 25-ന് മുമ്പ് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുന്നതുകൊണ്ട് മാത്രം ഒരാളെ പൊതുവിതരണ സംവിധാനം, അന്നപൂർണ പദ്ധതി, മറ്റ് സാമ്പത്തിക-സാമൂഹിക ക്ഷേമപദ്ധതികൾ എന്നിവയിൽ നിന്ന് ഒഴിവാക്കാൻ പാടില്ലെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, എസ്‌.ഐ.ആർ നടപടിയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രൈബ്യൂണലുകൾക്ക് മുന്നിൽ ഇപ്പോഴും ഏകദേശം 34 ലക്ഷം അപ്പീലുകൾ തീർപ്പാകാതെ കിടക്കുകയാണെന്ന് കോടതിയെ അറിയിച്ചു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 38,000 അപ്പീലുകൾ മാത്രമാണ് തീർപ്പാക്കിയിട്ടുള്ളത്. അപ്പീലുകൾ പരിഗണിക്കാൻ നിലവിൽ 19 ട്രൈബ്യൂണലുകൾ മാത്രമാണുള്ളതെന്നും രണ്ട് ജഡ്ജിമാർ ഇതിനകം രാജിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. അപ്പീലുകൾ തീർപ്പാകുന്നതിന് മുമ്പേ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.

പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന റേഷൻ, അന്നപൂർണ പദ്ധതി, ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, മറ്റ് ഔദ്യോഗിക പരിശോധനാ നടപടികൾ എന്നിവയിൽ നിന്ന് ഇവർ ഒഴിവാക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം വാദിച്ചു. ഇതിന് മറുപടിയായി ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയ നിയമനിലപാട് ഓർമ്മിപ്പിച്ചു.

"ഇക്കാര്യം ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ബിഹാർ എസ്‌.ഐ.ആർ കേസിലെ ഞങ്ങളുടെ വിധിയിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോട്ടവകാശവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്താലുടൻ ഒരാളുടെ പൗരത്വം നിർണയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ല. പൗരത്വ നിയമപ്രകാരം വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറേണ്ട ബാധ്യതയും തെരഞ്ഞെടുപ്പ് കമീഷനുണ്ട്," എന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.

എന്നാൽ നിയമപരമായ ഈ നിലപാട് ഉണ്ടായിരുന്നിട്ടും പ്രായോഗികമായി ആളുകൾക്ക് ക്ഷേമപദ്ധതികൾ നഷ്ടപ്പെടുകയാണെന്ന് ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. ഇതിന് കോടതി, തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരപരിധി സംബന്ധിച്ച നിയമം വ്യക്തമാണെന്നും, വോട്ടർ പട്ടികയുടെ നിയന്ത്രണവും മേൽനോട്ടവും കമ്മിഷനാണെന്ന് നിരീക്ഷിച്ചു.

ഹരജിയിൽ മറ്റൊരു പ്രധാന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പ്രത്യേക ട്രൈബ്യൂണലുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാൻ അവക്ക് പ്രത്യേകം വെബ്സൈറ്റുകൾ ആരംഭിക്കണമെന്നും, ട്രൈബ്യൂണലുകൾ വെബ്സൈറ്റുകൾ പരിപാലിക്കണമെന്നും അവയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും വിധിനിർണ്ണയ ഉത്തരവുകളും അ‌പ്ലോഡ് ചെയ്യാൻ നിർദ്ദേശിക്കണമെന്ന് ശങ്കരനാരായണൻ കോടതിയോട് ആവശ്യപ്പെട്ടു.

പൗരത്വം തെളിയിക്കുന്നതിനായി ഒന്നിലധികം രേഖകൾ വേണമെന്ന നിർബന്ധത്തെയും ഹരജിക്കാരൻ ചോദ്യം ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച്, പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം വരുന്നതുവരെ, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരെ സർക്കാർ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനുള്ള സംരക്ഷണം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionWest BengalpetitionWelfare SchemesSIRsuprime court
News Summary - Can welfare schemes including rations be denied if a name is removed from the voters' list? Supreme Court to examine
Next Story