ഏക സിവിൽ കോഡില്ല; പകരം വ്യക്തിനിയമ പരിഷ്കരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് കേന്ദ്ര നിയമ കമീഷൻ. അതേസമയം, വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാനുള്ള സാധ്യതയുണ്ടെന്നും കമീഷൻ കൂട്ടിച്ചേർത്തു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രതിനിധി സംഘത്തെയാണ് നിയമ കമീഷൻ ഇക്കാര്യം അറിയിച്ചതെന്ന് ബോർഡ് ഭാരവാഹികൾ അറിയിച്ചു. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലുള്ള അഭിപ്രായം ആരായാനായി കേന്ദ്ര നിയമ കമീഷൻ ചെയർമാൻ ജസ്റ്റിസ് ബി.എസ്. ചൗഹാൻ മുൻകൈയെടുത്താണ് ചർച്ച സംഘടിപ്പിച്ചതെന്ന് ബോർഡ് വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏക സിവിൽ കോഡ് അനുചിതമാണെന്ന് ചൗഹാൻ പറഞ്ഞുവെന്ന് വാർത്തക്കുറിപ്പിൽ ബോർഡ് വിശദീകരിച്ചു. 10 വർഷത്തേക്കെങ്കിലും ആലോചിക്കാൻ പോലുമാകില്ലെന്നാണ് ചെയർമാെൻറ നിലപാട്. എന്നാൽ, ഒാരോ മതത്തിെൻറയും മതതത്ത്വങ്ങളെ അടിസ്ഥാനമാക്കി വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാൻ ഒരടി മുന്നോട്ടുവെക്കുമെന്ന് നിയമ കമീഷൻ അറിയിച്ചു.
മതതത്ത്വങ്ങളെ അടിസ്ഥാനമാക്കി വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുന്നതാണ് ഉചിതമെന്നും കമീഷൻ കരുതുന്നു.ശരീഅത്തിെൻറ അടിസ്ഥാന നിയമങ്ങൾ മാറ്റാതെ കാലോചിത പരിഷ്കാരം മുസ്ലിം വ്യക്തിനിയമത്തിൽ വരുത്താൻ മുസ്ലിം പണ്ഡിതർതന്നെ മുന്നോട്ടുവരണമെന്ന നിർദേശവും വെച്ചു.
എന്നാൽ, മതം വ്യക്തിപരമാണെന്ന കാര്യം അംഗീകരിക്കുന്ന നിയമ കമീഷൻ വിശ്വാസവും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോർഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.