Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഹ്ലുഖാനെ...

പെഹ്ലുഖാനെ തല്ലിക്കൊന്ന കേസ് പുനരന്വേഷിക്കാൻ ഉത്തരവ്

text_fields
bookmark_border
pehlu-khan-ashok-gahlot
cancel

ജയ്പുർ: കാലിക്കടത്ത് ആരോപിച്ച് ക്ഷീരകർഷകനായ പെഹ്ലുഖാനെ തല് ലിക്കൊന്ന കേസ് പുനരന്വേഷിക്കാൻ ഉത്തരവ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട ാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ആറു പ്രതികളെ വെറുതെവിട്ട അൾവാർ അഡീഷ നൽ ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ രാജസ്ഥാൻ സ ർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിറക്കിയത്.

പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ കുറ്റാരോപിതരായ ആറുപേരെയും കഴിഞ്ഞ ദിവസമാണ് കോടതി വെറുതെവിട്ടത്. സംശയത്തി‍െൻറ ആനുകൂല്യത്തിൽ പ്രതികളെ വിട്ടയച്ച കോടതി, പെഹ്ലുഖാനെ ആൾക്കൂട്ടം ആക്രമിക്കുന്ന വിഡിയോ തെളിവായി സ്വീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. 2017 ഏപ്രിൽ ഒന്നിനായിരുന്നു രാജസ്ഥാനില്‍നിന്ന് ഹരിയാനയിലേക്ക് പശുക്കളെയും കൊണ്ടു പോവുകയായിരുന്ന 55കാരനായ ഖാനും മക്കളുമുള്‍പ്പെടുന്ന സംഘത്തെ ഗോരക്ഷക ഗുണ്ടകൾ ആക്രമിച്ചത്. രാജസ്ഥാനിലെ ജയ്പുരിനടുത്ത കാലിച്ചന്തയിൽനിന്ന് പശുവിനെയും കിടാങ്ങളെയും വിലകൊടുത്ത് വാങ്ങിയ രസീത് കാണിച്ചിട്ടും ആക്രമണം തുടർന്നു.

മർദനമേൽക്കുേമ്പാൾ കൂടെ ഉണ്ടായിരുന്ന രണ്ട് മക്കളടക്കം 40 സാക്ഷികളുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ടു പേരുൾപ്പെടെ ഒമ്പത് കുറ്റാരോപിതർ ഉണ്ടായിരുന്നു. വിചാരണക്കിടെ ഒരാൾ മരിച്ചു.
പശുക്കളെ വാങ്ങിയതാണെന്ന് തെളിയിക്കാൻ വ്യക്തമായ രേഖകൾ ഇവരുടെ പക്കലില്ലെന്നും അനധികൃത പശുക്കടത്താണെന്നും ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദൾ സംഘടനകളുടെ കീഴിലുള്ള ഗോ രക്ഷക ഗുണ്ടകൾ രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pehlu khanmalayalam newsindia newsAshok gehalot
News Summary - Pehlu Khan mob lynching case-India news
Next Story