Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Parliament
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗാസസ് ഫോൺ ചോർത്തൽ;...

പെഗാസസ് ഫോൺ ചോർത്തൽ; ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന് തലവേദനയാകുന്ന പെഗാസസ് േഫാൺ ചോർത്തൽ വിവാദം ഇരുസഭകളിലും ചർച്ചയാകും. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. 40 മാധ്യമപ്രവർത്തകർ, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ചാരവൃത്തിക്ക് ഇരയായതായാണ് പുറത്തുവന്ന വിവരങ്ങൾ.

ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ലോക്സഭയിൽ ബിനോയ് വിശ്വം എം.പിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.

ഭരണകക്ഷി എം.പിയായ സുബ്രമണ്യൻ സ്വാമിയും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. റിേപ്പാർട്ട് പുറത്തുവരുന്നതിന് മുമ്പുതന്നെ സുബ്രമണ്യൻ സ്വാമി സൂചനകൾ നൽകി ട്വീറ്റ് പങ്കുവെച്ചിരുന്നു. മുൻവർഷവും കേന്ദ്രസർക്കാർ ഇസ്രയേൽ കമ്പനിയെ ഉപയോഗിച്ച് ഫോൺ ചോർത്തുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുേമ്പാൾ ഇന്ധനവില വർധന, കർഷക സമരം എന്നിവയിൽ സഭ പ്രക്ഷുബ്ധമായിരിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഫോൺ ചോർത്തൽ വിവാദവും.

വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്പനിയായ എൻ.എസ്.ഒ ആണ് ഇന്ത്യയിൽ പ്രമുഖരുടെ ഫോണുകൾ ചോർത്തിക്കൊടുത്തത്. ഒരു സ്വകാര്യ ഏജൻസിക്കും തങ്ങൾ ചാരപ്പണി നടത്തിക്കൊടുക്കാറില്ലെന്ന് വ്യക്തമാക്കിയ കമ്പനി, ഇന്ത്യയിൽ ആരാണ് തങ്ങളെ ഇൗ ജോലി  ഏൽപിച്ചതെന്ന് പറയാനും തയാറായില്ല. 'ഫോർബിഡൻ സ്റ്റോറീസ്'' എന്ന പാരിസിലെ മാധ്യമസ്ഥാപനവും ആംനസ്റ്റി ഇൻറർനാഷനലും ചേർന്നാണ് ചാരപ്പണിക്കിരയായവരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയത്.

ഇന്ത്യൻ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. അന്വേഷണത്തിെൻറ ഭാഗമായി മൊബൈൽ ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ചാരവൃത്തിക്ക്  ഇസ്രായേൽ കമ്പനി ഉപയോഗിക്കുന്ന പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുവെന്നും കണ്ടെത്തി.

ഇന്ത്യയിൽ 'ദ വയറും' അമേരിക്കയിലെ വാഷിങ്ടൺ പോസ്റ്റും ബ്രിട്ടനിലെ ഗാർഡിയനും അടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഒരു ഡസനിലേറെ മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് 'പെഗാസസ് പ്രോജക്ട്' എന്ന പേരിലാണ് അന്വേഷണം പൂർത്തിയാക്കിയത്. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിന് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അയച്ചുവെന്നും എന്നാൽ, ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകിയെന്നും 'വയർ' റിപ്പോർട്ട് ചെയ്തു. എന്നാൽ, പെഗാസസ് സ്പൈവെയർ ഉപയോഗിച്ചില്ല എന്നു പറയാൻ പ്രധാനമന്ത്രിയുടെ ഓഫിസ് തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpyParliament SessionPegasus
News Summary - Pegasus Snooping Cloud Hangs Heavy As Parliament Session Begins Today
Next Story