ന്യൂഡൽഹി: വ്യക്തിയുടെ വിലാസം തെളിയാക്കുന്ന ആധികാരിക രേഖയായി പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. പാസ്പോർട്ടിെൻറ അവസാന പേജിൽ പൂർണ വിലാസം വരുന്നതിനാൽ അത് വിലാസം തെളിയിക്കാനുള്ള രേഖയായി സമർപ്പിച്ചു വന്നിരുന്നു. എന്നാൽ പാസ്പോർട്ടിെൻറ അവസാന പേജിൽ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ ഇത് വിലാസത്തിനുള്ള രേഖയായി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട്, വിസ ഡിവിഷനിലെ നിയമവിദഗ്ധർ അറിയിച്ചത്.
അവസാന പേജ് ഒഴിച്ചിടുന്ന രീതിയിൽ പുതിയ പാസ്പോർട്ടുകൾ നൽകി തുടങ്ങിയാൽ ഇത് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് നിർത്തലാക്കണമെന്നാണ് ശിപാർശയെന്ന് പാസ്പോർട്ട് ഡിവിഷൻ നയ-നിയമകാര്യ വിഭാഗം അണ്ടർ സെക്രട്ടറി സുരേന്ദ്രകുമാർ പറഞ്ഞു.
നിലവിൽ പാസ്പോർട്ടിെൻറ ഒന്നാംപേജിൽ വ്യക്തിയുടെ ഫോേട്ടായും പേരുവിവരങ്ങളും അവസാന പേജിൽ പൂർണ വിലാസവുമാണുള്ളത്. എന്നാൽ പാസ്പോർട്ട് വിവരങ്ങൾ സമഗ്രമായി ലഭിക്കുന്നതിനാൽ, എമിഗ്രേഷൻ ഡിപ്പാർട്ട്മെൻറിലോ പാസ്പോർട്ട് ഒാഫീസിലോ വീണ്ടും അവസാന പേജ് വിവരങ്ങൾ പരിശോധിക്കാറില്ല. 2012 മുതൽ പാസ്പോർട്ടിൽ ബാർകോഡ് ഉള്ളതിനാൽ അത് സ്കാൻ ചെയ്താൽ എല്ലാ വിവരങ്ങളും പാസ്പോർട്ട്, എമിഗ്രേഷൻ വിഭാഗത്തിന് ലഭിക്കും. എന്നാൽ ഇൗ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് ലഭ്യമാകില്ല. അതിനാൽ മറ്റിടങ്ങളിൽ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്പോർട്ട് നൽകുന്നത് ഒഴിവാക്കണമെന്നാണ് ശിപാർശ.