Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റ് ഹൗസ്...

പാർലമെന്റ് ഹൗസ് വാമിങ്

text_fields
bookmark_border
new parliament session
cancel
camera_alt

പുതിയ പാർലമെന്റിന്റെ ലോക്സഭയുടെ പ്രത്യേക സെഷൻ

ഇവിടെ ചരിത്രവും കലയും ഒന്നിക്കുന്നു

ഏറെ പ്രത്യേകതകളുള്ള പുതിയ പാർലമെന്റ് മന്ദിരത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർലമെന്റ് അംഗങ്ങൾ കാലെടുത്തുവെച്ചത്.

വിശാല മന്ദിരം

• നാല് നിലകളുള്ള പാർലമെന്റ് മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണം.

• ലോക്‌സഭയിൽ 888 ഇരിപ്പിടങ്ങൾ. രാജ്യസഭയിൽ 384ഉം. 1272 അംഗങ്ങൾക്ക് സംയുക്തമായി ലോക്സഭയിൽ ഇരിക്കാനും സൗകര്യം.

• ആൽമരമുള്ള നടുമുറ്റം

• ആറ് പുതിയ കമ്മിറ്റി മുറികളും മന്ത്രിമാരുടെ ഓഫിസാവശ്യത്തിന് 92 മുറികളും.

• ലോക്സഭ ചേംബറിന്റെ ഇന്റീരിയർ ദേശീയ പക്ഷിയായ മയിലിനെ അടിസ്ഥാനമാക്കിയും രാജ്യസഭയുടേത് ദേശീയ പുഷ്പമായ താമരയെ അടിസ്ഥാനമാക്കിയും.

• പാർലമെന്റ് മന്ദിരത്തിന്റെ മാതൃക, ഹിന്ദുക്കളുടെ ആരാധനക്കായി ഉപയോഗിക്കുന്നതും ഊർജസ്രോതസ്സായി കണക്കാക്കപ്പെടുന്നതുമായ ശ്രീ യന്ത്രയുടേതാണ്.

കവാടങ്ങൾ ആറ്

• പുരാതന ശിൽപങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആറ് ദ്വാരങ്ങൾ (കവാടങ്ങൾ)

• ഗജദ്വാറിൽ (ഗജകവാടം) കർണാടക ബനവാസിയിലെ മധുകേശ്വര ക്ഷേത്രത്തിലെ പ്രതിമകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രണ്ട് ആനകളുടെ പ്രതിമകൾ. അശ്വദ്വാറിൽ ഒഡിഷ സൂര്യക്ഷേത്രത്തിലെ കുതിര പ്രതിമകൾ.

• ഗ്വാളിയോറിലെ ഗുജ്രി മഹൽ, ഹംപിയിലെ വിജയ് വിത്തല ക്ഷേത്രം, കർണാടകയിലെ ഹൊയ്സാലേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ശിൽപങ്ങളിൽ നിന്ന് മാതൃകയാക്കിയാണ് ഷാർദുല, ഹംസ, മകര എന്നീ മൂന്ന് ദ്വാരങ്ങളിലെ പ്രതിമകൾ.

• ശേഷിക്കുന്ന ഗരുഡ ദ്വാരത്തിൽ തമിഴ്നാട്ടിൽനിന്നുള്ള നായക് കാലഘട്ടത്തിലെ ശില്പങ്ങളുടേതിന് സമാനമായ ഗരുഡ പ്രതിമ.

നിറമേറെ

• പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള കോകം പഴത്തിന്റെ (പുനംപുളി) നിറത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യസഭയിലെ പരവതാനിയുടെ നിറം.

• ലോക്സഭയിൽ മയിലിന്റെ തൂവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യൻ അഗേവ് പച്ചയാണ് നിറം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India newsNew Parliament OpeningParliament Special Session
News Summary - Parliament House warming
Next Story