Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്കയുടേത്...

പ്രിയങ്കയുടേത് നാണംകെട്ട വഞ്ചനയെന്ന് ഇസ്രായേൽ അംബാസഡർ; പ്രതികരിച്ച് ഇൻഡ്യ സഖ്യനേതാക്കൾ

text_fields
bookmark_border
priyanka gandhi
cancel

ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ പ്രതികരിച്ച പ്രിയങ്ക ഗാന്ധിക്കെതിരെ ഇന്ത്യയിലെ ഇസ്രാ​യേൽ അംബാസഡർ റൂവൻ അസ്റൂം നടത്തിയ പരാമർശത്തിനെതിരെ ഇൻഡ്യാ മുന്നണി നേതാക്കൾ.

പലസ്തീൻ ജനതയെ ഇസ്രായേൽ വംശഹത്യ നടത്തുമ്പോൾ ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്ന് കൂറ്റപ്പെടുത്തുന്ന പ്രിയങ്കയുടെ എക്‌സ് പോസ്റ്റിന് മറുപടിയായിട്ടാണ് പ്രിയങ്കയുടേത് നാണം കെട്ട വഞ്ചനയാ​ണെന്നടക്കമുള്ള പരമർശം റൂവൻ അസർ നടത്തിയത്.

ഇസ്രായേൽ അംബസാഡറുടെ നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോൾ ഇസ്രായേലിൽ നിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയോയെന്നും കോൺ​ഗ്രസ് നേതാവ് പവൻ​ ഖേര ​ ചോദിച്ചു.

വിദേശ അംബാസഡർ ഇന്ത്യൻ പാർലമെന്റ് അംഗത്തിനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ഗുരുതരമായ അവകാശ ലംഘനമാണെന്നും കേന്ദ്ര സർക്കാർ നിശബ്ദരാണെങ്കിലും പാർലമെന്റിന് നിഷ്‌ക്രിയ കാഴ്ചക്കാരനായി നിൽക്കാനാവില്ലെന്നും കോൺഗ്രസ് ലോക്സഭ ഉപാധ്യക്ഷൻ ഗൗരവ് ​ഗൊഗോയി വ്യക്തമാക്കി.

വംശഹത്യയിൽ പ്രിയങ്ക പ്രകടിപ്പിച്ച വേദനക്കും സങ്കടത്തിനും മറുപടിയായി ഇസ്രായേൽ അംബാസഡർ ഉപയോഗിച്ച വാക്കുകൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കോൺഗ്രസ് രാജ്യസഭ എം.പി ​ജയ്റാം ​രമേശ് പറഞ്ഞു.

ഇന്ത്യയിലിരുന്ന് പാർലമെന്റ് അംഗങ്ങളോട് ഈ സ്വരത്തിലും ശൈലിയിലും സംസാരിക്കാൻ ഇസ്രായേൽ അംബാസഡറെ ധൈര്യപ്പെടുത്തുന്നത് എങ്ങനെ​യെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiIsrael embassy
News Summary - ‘Parliament can't stay quiet’: Congress on the offensive after Israel envoy's ‘shameful’ retort to Priyanka Gandhi
Next Story