13കാരിയെ ബലാത്സംഗം ചെയ്തശേഷം വിഷം നൽകി കൊന്നു; അധ്യാപകൻ അറസ്റ്റിൽ
text_fieldsറാഞ്ചി: 13കാരിയെ ബലാത്സംഗം ചെയ്തശേഷം വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം.
35കാരനായ ശംഭു സിങ്ങാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ് പാങ്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
ജനുവരി 25ന് പെൺകുട്ടി സ്കൂളിലെ വാഷ്റൂമിൽ പോയപ്പോൾ ശംഭു സിങ് പിന്തുടർന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ വരും പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശേഷം ജനുവരി 26ന് അർധരാത്രി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി 13കാരിക്ക് ഗുളിക നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. ബുധനാഴ്ച രാത്രിയോടെ മരിച്ചു.
പെൺകുട്ടിയുടെ കുടുംബവും ശംഭു സിങ്ങിന്‍റെ കുടുംബവും തമ്മിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസ് ഉണ്ടായിരുന്നു. ഇതാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിയെ പ്രേരിപ്പിച്ചതെന്ന് ലെസ്ലിഗഞ്ച് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ അനുപ് കുമാർ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും വിഷം നൽകി കൊലപ്പെടുത്തിയതിനും തെളിവുകളുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.