ആക്രമിച്ചാൽ തിരിച്ചടിക്കും- ഇംറാൻ ഖാൻ
text_fieldsന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന ് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ആക്രമണത്തിെൻറ ഉത്തരവാദിത്വം പാകിസ്താെൻറ മേൽ ചാരുന്നത് ത െരഞ്ഞെടുപ്പ് മനസിൽ കണ്ടുകൊണ്ടാണ്. സംഭവിച്ചതെല്ലാം ഗൗരവമായ വിഷയമാണെങ്കിൽ കൂടി വ്യക്തമാക്കാനുള്ളത് ഇതാണ് , ഇന്ത്യ ആക്രമിച്ചാൽ പാകിസ്താൻ തിരിച്ചടിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയല്ല, പ്രത്യാക്രമണം നടത്തുക തന്നെ ചെയ്യും. യുദ്ധം തുടങ്ങുകയെന്നത് എളുപ്പമാണ്. അത് മനുഷ്യർ ചെയ്യുന്നതാണ്. എന്നാൽ യുദ്ധങ്ങൾ എങ്ങനെയാണ് അവസാനിക്കുകയെന്നത് ദൈവത്തിന് മാത്രമേ അറിയൂ. ഇൗ പ്രശ്നം ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാകൂ -ഇംറാൻ പറഞ്ഞു.
40 ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് പാക് പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നത്. ഭീകരാക്രമണത്തിൽ പാകിസ്താെൻറ പങ്ക് നിഷേധിച്ച ഇംറാൻ ഖാൻ യാതൊരു തെളിവുകളുമില്ലാതെയാണ് ഇന്ത്യ പാകിസ്താനു മേൽ കുറ്റം ചുമത്തുന്നതെന്നും ആരോപിച്ചു.
‘‘ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിലൂടെ പാകിസ്താന് എന്തു ഗുണമാണ് ലഭിക്കുന്നത്. ഒരു രാജ്യമെന്ന നിലയിൽ പാകിസ്താൻ സ്ഥിരതയിലേക്ക് നീങ്ങുകയാണ്. ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഇന്ത്യ തെളിവുകൾ ഒന്നുമില്ലാതെയാണ് പാകിസ്താനെ പഴിചാരുന്നത്. ആർക്കെങ്കിലുമെതിരെ തെളിവു തരാൻ കഴിഞ്ഞാൽ നടപടി സ്വീകരിക്കും. സമാധാനം പുലർത്തുന്നതിനായി ലക്ഷക്കണക്കിന് പാകിസ്താനികളുടെ ജീവനാണ് ഞങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നത്. എന്തിനാണ് ഇത്തരത്തിൽ ഞങ്ങളെ അപകടത്തിൽപെടുത്തുന്നത്? ഇത് പുതുചിന്തകളോടെയുള്ള പുതിയ പാകിസ്താനാണ് ’’-ഇംറാൻ ഖാൻ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
പാകിസ്താൻ അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. കശ്മീരിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം പാകിസ്താനല്ല. കശ്മീരിലെ യുവാക്കൾ മരിച്ചു വീഴുന്നതിനെ തെല്ലും ഭയക്കുന്നില്ലെന്ന് ഇന്ത്യ മനസിലാക്കണം. കശ്മീർ വിഷയത്തിൽ അടിച്ചമർത്തലുകളും സൈനിക നടപടികളും ഒരു ഫലവുമുണ്ടാക്കില്ല- ഇംറാൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.