Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡല്‍ഹിയില്‍നിന്ന് ആറ്...

ഡല്‍ഹിയില്‍നിന്ന് ആറ് പാക് ഉദ്യോഗസ്ഥര്‍ മടങ്ങി

text_fields
bookmark_border
ഡല്‍ഹിയില്‍നിന്ന് ആറ് പാക് ഉദ്യോഗസ്ഥര്‍ മടങ്ങി
cancel

ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം നയതന്ത്രമേഖലയിലേക്കും. വിധ്വംസക പ്രവര്‍ത്തനം ആരോപിച്ച് പാക് മാധ്യമങ്ങള്‍ ചിത്രങ്ങളടക്കം പുറത്തുവിട്ട ഇസ്ലാമാബാദിലെ രണ്ട് ഹൈകമീഷന്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈകമീഷനില്‍നിന്ന് ആറ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തര്‍ ചാരപ്രവര്‍ത്തനത്തിന് പിടിയിലായി നാടുകടത്തപ്പെട്ടതിന് പിന്നാലെയാണ് ഈ നടപടി. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനിലെ രാജേഷ് അഗ്നിഹോത്രി, ബല്‍ബീര്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് ഇന്ത്യ തിരിച്ചുവിളിക്കാനൊരുങ്ങുന്നത്.
രാജേഷ് ചാരസംഘടനയായ റോയുടെയും ബല്‍ബീര്‍ ഇന്ത്യയുടെ ഇന്‍റലിജന്‍സ് ബ്യൂറോയുടെയും ഉദ്യോഗസ്ഥരാണെന്നാണ് പാകിസ്താന്‍െറയും പാക് മാധ്യമങ്ങളുടെയും ആരോപണം. ഇവരുടെ ചിത്രങ്ങള്‍ ജിയോ ടി.വി പുറത്തുവിട്ടിരുന്നു. ഇവരെ ‘അസ്വീകാര്യ വ്യക്തി’ ആയി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരിച്ചുവിളിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. സുര്‍ജിത് സിങ് എന്ന ഹൈകമീഷന്‍ ഉദ്യോഗസ്ഥനെ ‘അസ്വീകാര്യ വ്യക്തി’ ആയി പ്രഖ്യാപിച്ച് പാകിസ്താന്‍ നാടുകടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak high commission
News Summary - pak high commission
Next Story