Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈസരണിലേക്കുള്ള പാതയിൽ...

ബൈസരണിലേക്കുള്ള പാതയിൽ നാല് ഗാർഡുകൾ മാത്രം; ഇവരുടെ കൈവശം ആയുധങ്ങളില്ല, സുരക്ഷാവീഴ്ച ?

text_fields
bookmark_border
ബൈസരണിലേക്കുള്ള പാതയിൽ നാല് ഗാർഡുകൾ മാത്രം; ഇവരുടെ കൈവശം ആയുധങ്ങളില്ല, സുരക്ഷാവീഴ്ച ?
cancel

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം നടന്ന ബൈസരൺ താഴ്വരയിലേക്കുള്ള വഴിയിൽ സുരക്ഷക്കായി ഉള്ളത് നാല് ഗാർഡുകൾ മാത്രം. ഇവർക്ക് ആയുധങ്ങളുമില്ല. നാല് ഗാർഡുകളല്ലാതെ സുരക്ഷക്കായി മറ്റൊരു സംവിധാനവും ജമ്മുകശ്മീർ പൊലീസ് ഒരുക്കിയിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ, ബൈസരൺ താഴ്വരയിൽ സൈന്യത്തി​ന്റേയോ ജമ്മുകശ്മീർ പൊലീസിന്റേയോ സാന്നിധ്യമില്ല.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിനാളുകൾ എത്തുന്ന ജമ്മുകശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സുരക്ഷയിലും ആശങ്ക ഉയരുകയാണ്. നാല് പേരിൽ രണ്ട് പേരെ ബൈസരണിലേക്കുള്ള പാത തുടങ്ങുന്നടുത്താണ് നിയോഗിച്ചിരിക്കുന്നത്. മറ്റ് രണ്ട് പേരെ ഈ പാത അവസാനിക്കുന്നടുത്തുമാണ് ഡ്യൂട്ടിക്കിട്ടിരിക്കുന്നത്.

വിനോദസഞ്ചാരികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള ടൂറിസ്റ്റ് പൊലീസിനെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. തങ്ങളുടെ സഹപ്രവർത്തകരായ നാല് പേരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് കശ്മീർ പൊലീസി​ലെ ഉദ്യോഗസ്ഥനായ അൽതാഫ് ഹുസൈൻ പറഞ്ഞു.

പഹൽഗാമിൽ തന്നെയാണ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ബറ്റാലിയന്റേയും ആർമി രാഷ്ട്രീയ റൈഫിൾസിന്റേയും ആസ്ഥാനമുള്ളത്. എന്നാൽ, ഈ സേനകളിലുള്ളവരെയൊന്നും പ്രദേശത്ത് വിന്യസിച്ചിട്ടില്ല.

​നേരത്തെ ഭീകരാക്രമണത്തെ തുടർന്ന് സുരക്ഷാവീഴ്ചയുണ്ടായതായി ആരോപിച്ച് പ്രതിപക്ഷം ഉൾപ്പടെ രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security issuePahalgam Terror Attack
News Summary - Pahalgam terror attack: Four unarmed guards were tourists’ only safety net
Next Story