Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയെ...

സുപ്രീംകോടതിയെ വെല്ലുവിളിച്ച് കർണിസേന 

text_fields
bookmark_border
സുപ്രീംകോടതിയെ വെല്ലുവിളിച്ച് കർണിസേന 
cancel

ഡൽഹി: ‘പത്മാവത്’ സിനിമ പ്രദർശിപ്പിക്കുന്നതിന് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിവിധിയെ വെല്ലുവിളിച്ച് രജപുത് കർണിസേന. പ്രദർശനം നിർത്തിവെക്കുന്നതുവരെ ‘ജനങ്ങളുടെ കർഫ്യൂ’ തുടരുമെന്ന് കർണിസേന തലവൻ ലോകേന്ദ്ര് സിങ് കാല്വി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി പരമോന്നത കോടതിയാെണങ്കിലും തങ്ങൾ ജനങ്ങളുടെ കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന അക്രമങ്ങളിൽ കർണിസേനക്ക് പങ്കില്ല. ഇക്കാര്യത്തെക്കുറിച്ച് ഏറ്റവും ഉയർന്ന ഏജൻസി അന്വേഷിക്കണം. കർണിസേന ചെറിയ സംഘടനയാണ്. ഹരിയാനയിലെ ഗുരുഗ്രാമിൽ സ്കൂൾ ബസിന് നേരെ അക്രമം നടന്നത് സിനിമാപ്രദർശനഹാളിൽ നിന്ന് അകലെയായിരുന്നു. പ്രതിഷേധക്കാർ തങ്ങളെ സമാധാനപരമായി കടന്നുപോകാൻ അനുവദിച്ചുവെന്ന് അധ്യാപിക പറഞ്ഞതിന് തെളിവുണ്ട്. പിന്നീട് ബൈക്കിൽ വന്ന രണ്ടുപേരാണ് അക്രമം നടത്തിയത്. അവർ റിലയൻസ് ഫ്രെഷിെൻറ യൂനിേഫാമാണ് അണിഞ്ഞിരുന്നത്. അവിടത്തെ ജീവനക്കാരാണോ എന്ന് അറിയില്ല. സിനിമക്കെതിരായ പ്രതിഷേധം തുടരും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിഷയം ധരിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും മഹാരാഷ്ട്ര മുതൽ തെക്കോട്ടുള്ള  മുഖ്യമന്ത്രിമാരെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ല. സിനിമ സമുദായസ്പർധ ഉണ്ടാക്കുന്നുവെന്നാണ് വിദഗ്ധസമിതിയുടെ അഭിപ്രായം. എന്നാൽ, അവർ റിപ്പോർട്ട് നൽകും മുമ്പ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. വലിയൊരു സംഘം പ്രവർത്തകരും നേതാക്കളുമൊത്താണ് കാല്വി പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ വാർത്തസമ്മേളനത്തിന് എത്തിയത്. 
 

ജയ്പുർ സാഹിത്യോത്സവത്തിനും ഭീഷണി; പ്രസൂൺ ജോഷി പിന്മാറി

ജയ്പുർ: രജ്പുത് സംഘടനയായ കർണിസേനയുടെ ഭീഷണിയെ തുടർന്ന് കേന്ദ്ര സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി ജയ്പൂർ സാഹിത്യോത്സവത്തിൽനിന്ന് പിന്മാറി. ഞായറാഴ്ചയായിരുന്നു ജോഷിയുടെ സെഷൻ. ഒത്തുതീർപ്പിെൻറ ഭാഗമായല്ല, പരിപാടിയുടെ മഹത്വമോർത്താണ് പിന്മാറുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷ നൽകാമെന്ന് ജോഷിക്ക് പൊലീസ് ഉറപ്പുനൽകിയിരുന്നു. തീരുമാനത്തെ കർണിസേന വക്താവ് വിജേന്ദ്ര സിങ് സ്വാഗതം ചെയ്തു. ‘പത്മാവത്’ എന്ന സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ േജാഷിയെ ജയ്പൂരിൽ പ്രവേശിപ്പിക്കില്ലെന്ന് കർണിസേന ഭീഷണി മുഴക്കിയിരുന്നു. 

25നാണ് സാഹിത്യോത്സവത്തിന് തുടക്കമായത്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർത്തുന്ന അഭിനവ് ചന്ദ്രചൂഡിെൻറ ‘റിപ്പബ്ലിക് ഒാഫ് െറട്ടറിക്’ എന്ന കൃതിയുടെ ചർച്ചയിലും ‘പത്മാവത്’ വിവാദം കത്തി. ആധുനിക ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രഹസനമായിരിക്കുകയാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ നിരന്തരശ്രമം നടക്കുന്നതായി എഴുത്തുകാരൻ അശോക് വാജ്പേയി പറഞ്ഞു. 

സംവാദ അന്തരീക്ഷം ഇല്ലാതായതാണ് ചില ശക്തികൾക്കും സംസ്ഥാന സർക്കാറുകൾക്കുപോലും ‘പത്മാവത്’ നിരോധിക്കണമെന്നാവശ്യപ്പെടാൻ കരുത്തുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പ്രഫഷനലുകളിൽനിന്ന് വ്യത്യസ്തരായി എഴുത്തുകാർ അനവധി സത്യങ്ങളിൽ വിശ്വസിക്കുന്നവരാണ്. കവിതയെക്കുറിച്ച ഭൻസാലിയുടെ വ്യാഖ്യാനമാണ് അദ്ദേഹത്തിെൻറ സിനിമ. ഇത്തരം സത്യങ്ങൾ നുണകളാൽ അടിച്ചമർത്തപ്പെടാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.വിയോജിപ്പിനെ സ്വീകരിക്കണമെന്നു പറഞ്ഞ നടിയും ബി.ജെ.പി മുൻ ദേശീയ സെക്രട്ടറിയുമായ വാണി ത്രിപാഠി, അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് ചൂണ്ടിക്കാട്ടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newspadmavatKarni Senarelease clash
News Summary - padmavat release clash- movies
Next Story