പത്മാവത് റിലീസ്: നാല് സംസ്ഥാനങ്ങളിൽ വൻ അക്രമം
text_fieldsന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവത്’ നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. സജ്ഞയ് ലീലാ ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രമായ പത്മാവത് സെൻസർ ബോർഡ് നിർദേശിച്ച നിരവധി മാറ്റങ്ങളോടെയാണ് നാളെ തിയേറ്ററിലെത്തുന്നത്. ചിത്രം ഒരു സംസ്ഥാനത്തിനും വിലക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിെട്ടങ്കിലും അതിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്.
രാജസ്ഥാൻ, മഹാരാഷ്ട്ര,ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നും അക്രമസംഭവങ്ങൾ അരങ്ങേറി.വ്യാപക അക്രമങ്ങളുണ്ടായി. റോഡുകൾ തടസ്സപ്പെടുത്തുകയും ബസുകളും മറ്റും തീവെക്കുകയും വാഹനങ്ങൾക്ക് കല്ലെറിയുകയും ചെയ്തു.
ഗുജറാത്തിലെ അഹ്മദാബാദിൽ 48 പേരെയും സൂറത്തിൽ 43 പേരെയും ഉത്തർപ്രദേശിൽ 15 പേരെയും അറസ്റ്റ് ചെയ്തു. മുംബൈയിൽ 40 കർണിസേന പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ഒരുതരത്തിലും പ്രദർശനം അനുവദിക്കില്ലെന്ന് കർണിസേന തലവൻ ലോകേന്ദ്ര സിങ് കൽവി വ്യക്തമാക്കി.
ഹരിയാനയിലെ ഗുരുഗ്രാമിൽ മുഖംമൂടിയിട്ട് പ്രതിഷേധിച്ച ആളുകൾ സോഹ്നാ റോഡിൽ ബസ് അഗ്നിക്കിരയാക്കി. തടയാൻ ശ്രമിച്ച പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ഗുരുഗ്രാമിൽ പ്രക്ഷോഭകർ സ്കൂൾ ബസ് ആക്രമിച്ചു. ബസ് അടിച്ചുതകർക്കുകയായിരുന്നു. ഭയന്ന വിദ്യാർഥികളുടെ കൂട്ടനിലവിളിയുയർന്നു.
ഡൽഹിക്ക് സമീപം ബോന്ദ്സിയിലും അക്രമികൾ ബസ് കത്തിച്ചു. പട്ടൗഡി വാസിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടഞ്ഞു. ഡൽഹിയിൽ ചിത്രം റിലീസ് ചെയ്യുന്ന സിനിപ്ലക്സ്, തിയേറ്ററുകൾ എന്നിവടങ്ങൾ പൊലീസിെൻറ കനത്ത സുരക്ഷയിലാണ്.
മീററ്റിലെ സിവിൽ ലൈനിലുള്ള പി.വി.എസ് മാളിനു നേരെയും ആക്രമണമുണ്ടായി. ഇവിടെ ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന തിയേറ്ററിനു നേരെയും കല്ലേറുണ്ടായി.
ഗുജറാത്തിൽ പലയിടങ്ങളിയിലായുണ്ടായ അക്രമസംഭവങ്ങളിൽ 100 ഒാളം കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദിൽ ചൊവ്വാഴ്ച രാത്രി ആക്രമികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിവെച്ചു. കാർണിവൽ സിനിമ പ്രവർത്തിക്കുന്ന ഹിമാലയ മാളിന് മുന്നിൽ ആക്രമികൾ 30 ഇരുചക്ര വാഹനങ്ങൾ കത്തിച്ചു.
ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗോവയിലും ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഇന്ത്യ തീരുമാനിച്ചു. രാജസ്ഥാനിൽ വ്യാപക അക്രമങ്ങളുണ്ടായി. മഹാരാഷ്ട്രയിലെ ഒൗറംഗാബാദ്, നാസിക്, കോഹ്ലാപൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അക്രമസംഭവങ്ങൾ തടയുന്നതിന് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളിൽ മാധ്യമപ്രവർത്തകർക്കും മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾക്കും വേണ്ടി ചിത്രം പ്രദർശിപ്പിച്ചിരുന്നു.
കർണി സേന, ഹിന്ദു സേന തുടങ്ങിയ സംഘടനകൾ രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. മുംബൈയിൽ 50 ഒാളം കർണി സേന പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. നഗരത്തിൽ രണ്ടു ദിവസത്തിനിടെ 50 വാഹനങ്ങൾ തകർക്കപ്പെട്ടു. യു.പിയിലും മഹാരാഷ്ട്രയിലും പ്രതിഷേധം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.