Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുള്ള്യ എം.എൽ.എക്ക്...

സുള്ള്യ എം.എൽ.എക്ക് മന്ത്രിസ്ഥാനമില്ല; ദക്ഷിണ കന്നടയിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി

text_fields
bookmark_border
സുള്ള്യ എം.എൽ.എക്ക് മന്ത്രിസ്ഥാനമില്ല; ദക്ഷിണ കന്നടയിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി
cancel

ബംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മന്ത്രിസഭയിൽ സുള്ള്യ എം.എൽ.എയെ ഉൾപ്പ െടുത്താത്തതിൽ പ്രതിഷേധിച്ച് ദക്ഷിണ കന്നടയിൽ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടരാജി. സു ള്ള്യ എം.എൽ.എ എസ്. അംഗാരക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് ഭാരവാ ഹികളടക്കം 150ലധികം ബി.ജെ.പി പ്രവർത്തകരാണ് രാജി നൽകിയത്. അഞ്ചുതവണ എം.എൽ.എ ആയ മുതിർ ന്ന നേതാവ് അംഗാരക്ക് മന്ത്രിസ്ഥാനം നൽകണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടാംഘട്ട മന്ത്രിസഭ വികസനത്തിലും അംഗാരയെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ പാർട്ടിയുമായുള്ള എല്ലാ ബന്ധവും വിഛേദിക്കുമെന്നും ഇപ്പോഴത്തേത് മുന്നറിയിപ്പ് മാത്രമാണെന്നും പ്രവർത്തകർ വ്യക്തമാക്കി. പ്രതിഷേധത്തിെൻറ ഭാഗമായി പാർട്ടി നേതൃത്വത്തിെൻറ ഒരു നിർദേശവും അനുസരിക്കില്ലെന്നും പാർട്ടി പരിപാടികളിൽനിന്നും വിട്ടുനിൽക്കുമെന്നും ഇവർ അറിയിച്ചു.

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തത് വേദനിപ്പിച്ചെന്നും ബി.ജെ.പിയോട് വിശ്വസ്തത പുലര്‍ത്തിവന്നിട്ടും ഇതുവരെ മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ലെന്നും അംഗാര പ്രതികരിച്ചു.
ആദ്യഘട്ട മന്ത്രിസഭയിൽ ദക്ഷിണ കന്നടയിൽനിന്നുള്ള എം.എൽ.എമാരെ ആരെയും ഉൾപ്പെടുത്തിയിട്ടില്ല. സംവരണ മണ്ഡലം എന്ന പേര് നല്‍കിയതല്ലാതെ ഇതുവരെ സുള്ള്യയില്‍ നിന്നുള്ള എം.എല്‍.എമാര്‍ക്ക് മന്ത്രിപദവി നല്‍കിയിട്ടില്ലെന്ന് സുള്ള്യ ബി.ജെ.പി. മണ്ഡൽ സമിതി പ്രസിഡൻറ് വെങ്കട്ട് വലലംബെ പറഞ്ഞു. പാര്‍ട്ടിയോട് എന്നും വിശ്വസ്തത പുലര്‍ത്തിയ നേതാവായ അംഗാരക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് പത്തുവര്‍ഷത്തോളമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നേതൃത്വം പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ എസ്. അംഗാര 1994 മുതല്‍ തുടര്‍ച്ചയായി സുള്ള്യയില്‍ നിന്നും വിജയിച്ചാണ് എം.എൽ.എ ആകുന്നത്. 2013ല്‍ ദക്ഷിണ കന്നട ജില്ലയിലെ എട്ടു സീറ്റുകളില്‍ ആറും കോണ്‍ഗ്രസിനോട് പരാജയപ്പെട്ടപ്പോള്‍ ജയിച്ച രണ്ടു സീറ്റുകളിലൊന്ന് സുള്ള്യ ആയിരുന്നു.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് സുള്ള്യയിലായിരുന്നു. 26,068 വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു അംഗാര ജയിച്ചത്. സുള്ള്യയിൽ അംഗാരക്കുള്ള സ്വീകാര്യതയാണ് വിജയത്തിന് പിന്നിലെന്നാണ് പ്രവർത്തകർ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsBJPBJPResignationsSullia MLA
News Summary - Over 150 BJP members submit resignations angry over Sullia MLA not being made Minster - India news
Next Story