Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി ഭരണത്തിൽ...

യോഗി ഭരണത്തിൽ യു.പിയിൽ 1400ലേറെ വ്യാജ ഏറ്റുമുട്ടലുകൾ

text_fields
bookmark_border
Yogi
cancel

ന്യൂഡൽഹി: യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം ഉത്തർപ്രദേശിൽ  1400ലേറെ വ്യാജ ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ട്. നിയമപരമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ ക്രിമിനലുകളും അല്ലാത്തവരുമായവരെ നേർക്കുനേർ വെടിവെച്ചു കൊന്ന സംഭവങ്ങളാണിവയെന്ന് ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച പൊതുവിചാരണയിൽ പുറത്തുവിട്ട റിപ്പോർട്ട് കുറ്റപ്പെടുത്തി. ഏറ്റുമുട്ടലുകളിൽ ഭൂരിഭാഗവും ദലിത്, ഒ.ബി.സി, മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു. ഇതിനകം പാർശ്വവത്കരിക്കപ്പെട്ട ഇൗ വിഭാഗങ്ങളെ വീണ്ടും അരികുവത്കരിക്കുന്നതിനുള്ള ഉപകരണമായി വ്യാജ ഏറ്റുമുട്ടൽ മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി. 

ഏറ്റവും കൂടുതൽ വ്യാജ ഏറ്റുമുട്ടലുകൾ നടന്നത് മീററ്റിലാണ്; 449.  210 വ്യാജ ഏറ്റുമുട്ടലുകൾ നടന്ന ആഗ്രയാണ് തൊട്ടുപിന്നിൽ. ബറേലിയിൽ 196ഉം കാൺപൂരിൽ  91 ഉം വ്യാജ ഏറ്റുമുട്ടലുകൾ നടന്നു. കൊല്ലപ്പെട്ടവരിൽ വലിയൊരു വിഭാഗം ശാംലി, മുസഫർ നഗർ, സഹാറൻപൂർ, ബഘ്പത് ജില്ലകളിൽനിന്നുള്ളവരാണ്. കൊലപ്പെടുത്തിയശേഷം വീട്ടുകാരെ വിവരമറിയിക്കാൻപോലും പൊലീസ് തയാറാകുന്നില്ല. പലരും വാട്സ് ആപിലൂടെയും മറ്റുമാണ് ഉറ്റവർ കൊല്ലപ്പെട്ടതറിഞ്ഞത്. 

വെടിയുണ്ടയേറ്റ്  മരിച്ച ശാംലിയിലെ ഫുർഖാെൻറയും ഇക്റാമിെൻറയുമെല്ലാം എല്ലുകളൊടിച്ച നിലയിലാണ് കാണപ്പെട്ടത്. എന്നാൽ, യഥാർഥ കണക്കിൽനിന്ന് വളരെ കുറവാണ് ഒൗേദ്യാഗിക കണക്കുകളെന്ന് യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റിെൻറ നദീം ഖാൻപറഞ്ഞു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാർച്ച് 20നും ഇൗ വർഷം ജനുവരി 31നുമിടയിൽ ഉത്തർപ്രദേശിൽ 1142 ഏറ്റുമുട്ടലുകളാണ് അരങ്ങേറിയത്. 
ഇവയിൽ നാല് പൊലീസുകാർ അടക്കം 48 പേർ കൊല്ലപ്പെടുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഇൗ ഏറ്റുമുട്ടലുകൾക്കുപുറമെ ദലിത് നേതാവും ഭീം ആർമി സ്ഥാപകനുമായ ചന്ദ്രശേഖർ ആസാദ് അടക്കം 167 പേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയിട്ടുണ്ട്. ഏറ്റുമുട്ടലുകൾ നടക്കാത്ത ഏകപക്ഷീയ കൊലപാതകങ്ങളാണ് ഇവയെന്ന് ന്യൂഡൽഹിയിൽ െപാതുവിചാരണ മുമ്പാകെ മൊഴി നൽകാനെത്തിയ നിരവധി ഇരകൾ സാക്ഷ്യപ്പെടുത്തി. കൊന്നതിനുശേഷം അവർക്ക് ക്രിമിനൽ റെക്കോഡുകളുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ ശ്രമിച്ച സംഭവങ്ങളും ഇരകൾ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തിയതിെൻറ തെളിവ് നശിപ്പിക്കാൻ വീണ്ടും വ്യാജ ഏറ്റുമുട്ടൽ ഒരുക്കുന്ന രാജ്യമായി ഇന്ത്യ മാറിയത് നിർഭാഗ്യകരമാണെന്ന് െപാതുവിചാരണയിലെ ജൂറിയായിരുന്ന പ്രമുഖ സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിങ് പറഞ്ഞു. 

ഇൗ വ്യാജ ഏറ്റുമുട്ടലുകൾക്കുനേരെ ദേശീയ മാധ്യമങ്ങൾ കണ്ണടക്കുേമ്പാൾ അവയെ മഹത്ത്വവത്കരിച്ച് ആഘോഷിക്കുകയാണ് പ്രാദേശിക മാധ്യമങ്ങൾ ചെയ്യുന്നതെന്ന് ഡൽഹി സർവകലാശാലയിലെ ബനോജ്യോൽസ്ന ലാഹിരി പറഞ്ഞു. എല്ലാ എഫ്.െഎ.ആറുകളും ഒരേ പകർപ്പാണ് എന്നതാണ് അതിലേറെ വിചിത്രമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ബനോജ്യോൽസ്ന പറഞ്ഞു.  അഡ്വ. അസദ് ഹയാത്ത, മുൻ ഉത്തർപ്രദേശ് ഡി.ജ.പി ധാരാപുരി എന്നിവരും ജൂറി അംഗങ്ങളായുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFake encountersUttar PradeshYogi Adityanath
News Summary - Over 1400 Fake encounters in UP-India news
Next Story