Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശി...

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗളൂരുവിൽ താൽകാലിക കൂരകൾ ഇടിച്ചുനിരത്തി

text_fields
bookmark_border
ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗളൂരുവിൽ താൽകാലിക കൂരകൾ ഇടിച്ചുനിരത്തി
cancel

ബംഗളൂരു: നഗരത്തിൽ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുടേതെന്ന് മുദ്ര കുത്തി 200ലധികം താൽക്കാലിക കൂരകൾ ബംഗളൂരു നഗരസഭ പൊളിച്ചുനീക്കി. ഇവിടെ താമസിക്കുന ്ന ത്രിപുര, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വടക്കൻ കർണാ ടകയിൽ നിന്നുമുള്ള കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി കുടുംബങ്ങൾ വഴിയാധാര മായി.

ഞായറാഴ്ച ബംഗളൂരുവിലെ കരിയമ്മന അഗ്രഹാരയിലാണ് താൽക്കാലിക കൂരകൾ പൊലീസി െൻറ സഹായത്തോടെ കോർപറേഷൻ മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ഇവിടെ 500ലധികം കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ദേവരബീസനഹള്ളിയിലെ 500ഒാളം താൽക്കാലിക ഷെഡ്ഡുകളും നീക്കിയിരുന്നു.

കുന്ദലഹള്ളിയിൽ 100ഒാളം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്. സ്ഥലം കൈയേറി അനധികൃതമായാണ് താൽക്കാലിക വീടുകൾ നിർമിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. സമൂഹമാധ്യമങ്ങളിൽ ബംഗ്ലാദേശികളാണ് ഇവിടെ കഴിയുന്നതെന്നും പൊളിച്ചുനീക്കണമെന്നുമുള്ള ആഹ്വാനം പ്രചരിച്ചിരുന്നു.

ഇതിന് ബലം പകർന്ന് ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലിയും മേഖലയിലെ താൽക്കാലിക കൂരകളുടെ വിഡിയോ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ഒഴിപ്പിക്കൽ. പൊളിച്ചുനീക്കിയത് പൊലീസാണെന്ന് ബ്രിഹത് ബംഗളൂരു മഹാനഗരപാലികയും (ബി.ബി.എം.പി) അതല്ല, ബി.ബി.എം.പി നിർദേശപ്രകാരം സുരക്ഷ നൽകുകയായിരുന്നുവെന്ന് പൊലീസും പറയുന്നു.

സുരക്ഷ ജീവനക്കാരായും വീട്ടുവേലക്കാരായും കെട്ടിടനിർമാണ സഹായികളായും പണിയെടുക്കുന്നവരാണ് ഇവിടെ കഴിഞ്ഞിരുന്നത്. കരിയമ്മ അഗ്രഹാരയിലും ബെലന്തൂരിലും ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ താൽക്കാലിക ഷെഡ്ഡുകൾ സ്ഥാപിച്ച് താമസിക്കുന്നുണ്ടെന്നും ഇവ നീക്കംചെയ്യാൻ പൊലീസ് സുരക്ഷ വേണമെന്നും ബി.ബി.എം.പി മാർത്തഹള്ളി സബ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ശനിയാഴ്ച പൊലീസിന് കത്തെഴുതിയിരുന്നു.

അതേസമയം, നടപടി നിയമപ്രകാരമല്ലെന്നും പൊളിക്കലിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്നും ബി.ബി.എം.പി കമീഷണർ ബി.എച്ച്. അനിൽകുമാർ പ്രതികരിച്ചു.

ആധാർ, പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം കാണിച്ചിട്ടും നടപടി തുടരുകയായിരുന്നുവെന്ന് താമസക്കാർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ സമീപപ്രദേശങ്ങളിൽനിന്ന് 60ലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsCitizenship Amendment ActBellandur
News Summary - Over 100 makeshift houses razed in Bengaluru-india news
Next Story