Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ ഒരു...

ബിഹാറിൽ ഒരു ലക്ഷത്തിലധികം അപേക്ഷകൾ തള്ളി

text_fields
bookmark_border
ബിഹാറിൽ ഒരു ലക്ഷത്തിലധികം അപേക്ഷകൾ തള്ളി
cancel
Listen to this Article

ന്യൂഡൽഹി: ബിഹാറിൽ പുതിയ വോട്ടർ രജിസ്ട്രേഷനായുള്ള ഒരു ലക്ഷത്തിലധികം അപേക്ഷകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ തള്ളി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി ആഗസ്റ്റ് ഒന്നിന് കരട് പട്ടിക പുറത്തുവന്നതിന് ശേഷമുള്ള അപേക്ഷകളാണ് തള്ളിയത്.

അവകാശവാദങ്ങളും എതിർപ്പുകളും പരിഗണിച്ച കാലയളവിൽ ഈ വർഷം സെപ്റ്റംബർ ഒന്നുവരെ ഏകദേശം 20.26 ലക്ഷം അപേക്ഷകളാണ് സമർപ്പിച്ചത്. ഇതിൽ 20.15 ലക്ഷം അപേക്ഷകൾ സ്വീകരിച്ചു. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധപ്പെടുത്തിയ കരട് പട്ടികയിൽ 72.4 ദശലക്ഷം വോട്ടർമാരായിരുന്നു. പരിഷ്കരണത്തിന് മുമ്പുണ്ടായിരുന്ന പട്ടികയിൽ 78.9 ദശലക്ഷം വോട്ടർമാർ ഉണ്ടായിരുന്നു.

മരണപ്പെടുകയോ, സ്ഥലത്ത് ഇല്ലാത്തതോ, സ്ഥിരമായി മറ്റൊരിടത്തേക്ക് മാറിപ്പോകുകയോ, മറ്റെവിടെയെങ്കിലും വോട്ടർ പട്ടികയിൽ ഇടം പിടിക്കുകയോ ചെയ്തെന്ന് അടയാളപ്പെടുത്തി ബൂത്ത് ലെവൽ ഓഫിസർമാർ 68.66 ലക്ഷം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അപ്‍ലോഡ് ചെയ്ത ജില്ലതല ഡേറ്റ അനുസരിച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ തള്ളിയത് പൂർണിയയിലാണ് - 8,946. സീതാമഡിയിൽ 6,451, മധുബനിയിൽ 5,218, കിഷൻഗഞ്ചിൽ 5,009ഉം അപേക്ഷകൾ തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar Electionvoters listVoter RegistrationSIR
News Summary - Over 1 lakh vote applications rejected in Bihar
Next Story