Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലീഗഢിൽ...

അലീഗഢിൽ മൂന്നുവയസ്സുകാരിയെ വധിച്ച് മൃതദേഹം അംഗഭംഗപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളി

text_fields
bookmark_border
അലീഗഢിൽ മൂന്നുവയസ്സുകാരിയെ വധിച്ച് മൃതദേഹം അംഗഭംഗപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളി
cancel

അലീഗഢ് (യു.പി): രാജ്യത്തെ നടുക്കി വീണ്ടുമൊരു കുഞ്ഞിെൻറ കുരുതി. അലീഗഢിലെ താപ്പാൾ പൊലീസ് സ്റ്റേഷൻ പരിധിയ ിൽ മൂന്നുവയസ്സുകാരിയെ അതിക്രൂരമായി വധിച്ച് മൃതദേഹം അംഗഭംഗപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളി. കുട്ടിയു ടെ പിതാവ് തങ്ങളിൽനിന്ന് കടം വാങ്ങിയ 12,000 രൂപ തിരികെ നൽകാത്തതിനെ തുടർന്നാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന് ന് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് യുവാക്കൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 

പൈശാ ചിക കൃത്യത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കൊച്ചുകുഞ്ഞിനോട് ഈ വിധം ക്രൂരത കാട്ടിയവരെ മാതൃകപരമാ യി ശിക്ഷിക്കണമെന്നാവശ്യെപ്പട്ട് േകാൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബോളിവുഡ് താരങ്ങളുമടക്കം നിരവധി പേ ർ രംഗത്തുവന്നു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കേസന്വേ ഷിക്കാൻ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

സംഭവത്തിൽ പൊലീസിെൻറ ഭാഗത്തുനിന്നുള്ള കടുത്ത അല ംഭാവവും വിവാദമായി. ഹീനമായ ക്രൂരകൃത്യത്തിൽ തക്കസമയത്ത് നടപടിയെടുക്കാതിരുന്നതിന് സ്റ്റേഷൻ ഓഫിസറടക്കം അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കുട്ടിയെ കാണാതായി ഒരു ദിവസത്തിനുശേഷം മേയ് 31നാണ് താപ്പാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കാണാതായ കുഞ്ഞിനെ കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത ശേഷവും ഒരു നടപടിയും െപാലീസിെൻറ ഭാഗത്തുനിന്നുണ്ടായില്ല. തുടർന്നാണ് ജൂൺ രണ്ടിന് വീടിനടുത്തുതന്നെയുള്ള ചവറ്റുകൂനയിൽനിന്ന് അംഗഭംഗം വരുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരെന്ന് സംശയിക്കുന്ന സാഹിദ്, അസ്ലം എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.


അറസ്റ്റിലായവരുടെ ബന്ധുക്കളടക്കം കുറ്റകൃത്യത്തിൽ പങ്കുള്ള മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാരസമരത്തിനൊരുങ്ങിയ കുട്ടിയുടെ പിതാവ് ബൻവാരിലാൽ ശർമയെ സീനിയർ പൊലീസ് സൂപ്രണ്ട് ആകാഷ് കുൽഹാരി പിന്തിരിപ്പിച്ചു. കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ശർമക്ക് ഉറപ്പുനൽകി. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നും ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അലീഗഢ് ജില്ല ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള താപ്പാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളൊരുക്കിയതായി പൊലീസ് അധികൃതർ പറഞ്ഞു. ബാലികയെ വധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല സീനിയർ പൊലീസ് സൂപ്രണ്ടിന് ദേശീയ ബാലാവകാശ കമീഷൻ നിർദേശം നൽകി. അടിയന്തര നടപടികളെടുക്കാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.


ഒരു മനുഷ്യന് ഇത്ര ക്രൂരനാവാനാവുമോ -രാഹുൽ
ന്യൂഡൽഹി: അലീഗഢിൽ മൂന്നു വയസ്സുകാരിയെ അതിക്രൂരമായി വധിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു കുഞ്ഞിനോട് ഇൗവിധം ക്രൂരത കാട്ടാൻ ഏതെങ്കിലും മനുഷ്യന് കഴിയുമോയെന്ന് ചോദിച്ച രാഹുൽ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഭവത്തെ അപലപിച്ചു. ‘നിഷ്കളങ്കയായൊരു കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്ത കുറ്റവുമാണ്. ആ കുഞ്ഞിെൻറ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല’- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ബോളിവുഡ് നടന്മാരായ അഭിഷേക് ബച്ചനും അക്ഷയ് കുമാറും സംഭവത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimayawatimalayalam newsindia newsAligarh MurderUttar PradeshRahul Gandhi
News Summary - Outrage over Aligarh minor's murder-india news
Next Story