ഡൽഹിയിൽ കാറപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: കാർ നിയന്ത്രണം വിട്ട് ഇടിച്ച് ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നോർത്ത് ഡൽഹിയിലെ മൽക്കാഗഞ്ച് സ്വദേശി പ്രഭ്ജോത് സിങ്(18), ഡൽഹി യൂനിവേഴ്സിറ്റിയി ലെ ദൗലത്ത് റാം കോളജിലെ മൂന്നാം വർഷ വിദ്യാർഥി റൂബൽ(20) എന്നിവരാണ് മരിച്ചത്. അർഷ്പ്രീത് കൗർ(19), കേശവ്(21) എന്നിവ രുടെ പരിക്ക് ഗുരുതരമാണ്. വാഹനമോടിച്ച ലക്ഷ്യ മൽഹോത്ര(23)ക്ക് ചെറിയ പരിക്കുകൾ മാത്രമാണുള്ളത്.
ഈസ്റ്റ് ഡൽഹി വിവേക് വിഹാറിലെ റിങ് റോഡിൽ ഞായറാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വേഗതയിൽ വന്ന കാർ ഡിവൈഡറിന് മുകളിലേക്ക് കയറിയശേഷം ഒരു ൈവദ്യുത പോസ്റ്റിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഒഴികെ വാഹനത്തിലുള്ളവരെല്ലാം ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചു വീണു.
ഡ്രൈവർ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത്. അശ്രദ്ധമായ ഡ്രൈവിങിന് പൊലീസ് കേസെടുത്തു. ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്. മദ്യലഹരിയിലാണോ കാർ ഓടിച്ചതെന്നറിയാൻ വൈദ്യ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. പരിശോധനാ ഫലം കിട്ടിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മുഖർജി നഗറിലെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന റൂബലിൻെറ പിറന്നാൾ ആഘോഷിക്കാനായിരുന്നു ശനിയാഴ്ച അഞ്ച് പേരും ഒത്തു കൂടിയത്. തുടർന്നാണ് കാറുമായി ഇവർ പുറത്തേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.