‘പി.എം നരേന്ദ്ര മോദി’ ചിത്രം നമോ ടി.വിയിൽ പ്രദർശിപ്പിക്കുന്നതിനും വിലക്ക്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര േമാദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രഭാഷ ണങ്ങളും സംപ്രേഷണം ചെയ്തിരുന്ന മുഴുസമയ ചാനലായ നമോ ടി.വിക്കും മോദിയുടെ ജീവിത ക ഥ പറയുന്ന ‘പി.എം നരേന്ദ്ര മോദി’ എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെട ുപ്പ് കമീഷെൻറ വിലക്ക്. വോട്ടർമാരെ സ്വാധീനിക്കുമെന്ന് നിരീക്ഷിച്ചാണ് കമീഷൻ നട പടി.
ആദ്യഘട്ട വോെട്ടടുപ്പ് നടക്കുന്ന വ്യാഴാഴ്ച 23 ഭാഷകളിൽ റിലീസ് ചെയ്യാനിരി ക്കെയാണ് ബോളിവുഡ് താരം വിവേക് ഒബ്റോയി നായകനായി എത്തുന്ന ‘പി.എം നരേന്ദ്ര മോദി’ക്ക് തെരഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ കമീഷെൻറ വിലക്ക് വീണത്. തെരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ താല്പര്യത്തോടെയുള്ള ജീവചരിത്ര സിനിമകള്‍ അനുവദിക്കാനാവില്ലെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമീഷൻ വ്യക്തമാക്കി.
സിനിമ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നും വ്യക്തമാക്കിയായിരുന്നു കോടതി തീരുമാനം. ഇതിനു പിന്നാലെയാണ് കമീഷൻ നടപടി. മോദിയുടെ രാഷ്ട്രീയ ജീവിതത്തിെൻറ തുടക്കം മുതല്‍ 2014ലെ തെരഞ്ഞെടുപ്പു വിജയം വരെയുള്ള കഥയാണ് ഒമങ് കുമാർ സംവിധാനം ചെയ്ത ‘പി.എം നേരന്ദ്ര മോദി’യിൽ ചിത്രീകരിച്ചിരിക്കുന്നത്.
മാർച്ച് 31 മുതലാണ് നമോ ടി.വിയുെട പ്രവർത്തനം തുടങ്ങിയത്. മോദി പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും നമോ ടി.വി തത്സമയം സംപ്രേഷണം ചെയ്തു. വാർത്തവിനിമയ മന്ത്രാലയത്തിെൻറ അനുമതി വാങ്ങാതെയായിരുന്നു ചാനലിെൻറ പ്രവർത്തനം.
നമോ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ബുധനാഴ്ച രാവിലെ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചാനലിന് കമീഷൻ വിലക്കേർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.