മഹാസഖ്യം: പ്രതിപക്ഷ പാർട്ടികളുടെ യോഗം നവംബർ 22ന്
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരായി മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി നവംബർ 22ന് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തിെൻറ ശക്തിയറിയിക്കുക എന്നതാണ് യോഗത്തിലുടെ ലക്ഷ്യമിടുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് തന്നെ നടക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി പ്രതിപക്ഷത്ത് െഎക്യം ഉറപ്പിക്കലും യോഗത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ടുമായി അമരാവതിയിൽ കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.
ചന്ദ്രബാബു നായിഡു പ്രധാന പ്രാദേശിക പാർട്ടി നേതാക്കളുമായി ചർച്ച നടത്തി അവരെയെല്ലാം മോദി വിരുദ്ധ സഖ്യത്തിെൻറ ഭാഗമാക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മമത ബാനർജിയുമായി നവംബർ 19ന് ചർച്ച നടത്തുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വലിയൊരു ലക്ഷ്യത്തിനായി ചില കാര്യങ്ങൾ മറന്ന് എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.