കോവിഡ്: സഹായ പാക്കേജ് വേണമെന്ന് പ്രതിപക്ഷം; പ്രതികരിക്കാതെ ധനമന്ത്രി
text_fieldsന്യൂഡൽഹി: കൊറോണ പടരുന്നതുമൂലം പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങൾക്കും സ്ഥാപനങ്ങൾക്കും ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പാർലെമൻറിൽ പ്രതിപക്ഷം. എന്നാൽ, അതിനോടു സഭയിൽ പ്രതികരിക്കാതെ സർക്കാർ ഒഴിഞ്ഞുമാറി. ധനബിൽ തിരക്കിട്ട് പാസാക്കി പിരിയാൻ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ലോക്സഭ സമ്മേളിച്ചപ്പോഴാണ് പ്രതിപക്ഷ ആവശ്യം ഉയർന്നത്.
ധനമന്ത്രി നിർമല സീതാരാമനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും സഭയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ ഇല്ലാതിരുന്ന മോദി, സമ്മേളനം തീരുന്നതു പ്രമാണിച്ചാണ് എത്തിയത്. അസംഘടിത, ദുർബല വിഭാഗങ്ങൾക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുക, ചെറുകിട ഇടത്തരം സംരംഭങ്ങളെ പിടിച്ചു നിർത്താൻ ആശ്വാസ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വിവിധ മേഖലകളിൽനിന്ന് ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സർക്കാർ പാർലമെൻറിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
കോൺഗ്രസിെൻറ സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, ഡി.എം.കെയിലെ ടി.ആർ. ബാലു തുടങ്ങിയവരാണ് പ്രത്യേക പാക്കേജ് സഭയിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.
പാർലമെൻറ് നൽകുന്ന ഐക്യദാർഢ്യ സേന്ദശം കൂടിയായിരിക്കും അതെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രതികരണം ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.