Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്ഡൗൺ...

ലോക്ഡൗൺ നീട്ടുേമ്പാൾ ദരിദ്രരെ പരിഗണിച്ചില്ല; പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം

text_fields
bookmark_border
ലോക്ഡൗൺ നീട്ടുേമ്പാൾ ദരിദ്രരെ പരിഗണിച്ചില്ല; പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം
cancel

ന്യൂഡൽഹി: ലോക്ഡൗൺ നീട്ടുന്നതായി പ്രഖ്യാപിക്കുേമ്പാൾ രാജ്യത്ത് ദാരിദ്ര്യം പേറു ന്ന കോടിക്കണക്കിന് ജനങ്ങളുടെ കഷ്ടതകൾ നീക്കാനുള്ള ഒരു നടപടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടില്ലെന്ന വിമർശനവുമായി പ്രമുഖ പ്രതിപക്ഷ പാർട്ടികൾ രംഗത് ത്. ലോക്ഡൗണിെൻറ പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെടുന്നവരും ദരിദ്രരും അടങ്ങുന്ന ജനവിഭാഗത്തെ സഹായിക്കുന്ന പ്രത്യേക ക്ഷേമ പദ്ധതികൾ കൊണ്ടുവരണമെന്ന് ദിവസങ്ങളായി നിരവധി പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടുവരികയാണ്. സമ്പദ്ഘടനയെ തിരിച്ചുപിടിക്കാനുള്ള പാക്കേജുകൾ മുന്നോട്ടുവെക്കാത്തതിൽ കോൺഗ്രസ് നേതാക്കളും മോദിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഷേക്സ്പിയറുടെ നാടകവുമായി ബന്ധപ്പെടുത്തിയാണ് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പരിഹസിച്ചത്. ‘പ്രിൻസ് ഓഫ് ഡെൻമാർക്ക് ഇല്ലാത്ത ഹാംലറ്റിനെ പോലെ’ ആണെന്നായിരുന്നു അത്. പാവപ്പെട്ടവെൻറ ദുരിതങ്ങളെ അഭിസംബോധന ചെയ്യുന്ന ഒന്നും തന്നെ അതിൽ ഇല്ലെന്ന അർഥത്തിലായിരുന്നു ഇത്.

കൊറോണ വൈറസ് കണ്ടെത്താനുള്ള പരിശോധനയാണ് ഏറ്റവും പ്രധാനമെന്നിരിക്കെ ഇവിടെ ഗെയിം കളിക്കുകയാണെന്നായിരുന്നു രാഹുലിെൻറ കടന്നാക്രമണം. അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ദുരിതം ഏറ്റുകയാണ് ലോക്ഡൗൺ നീട്ടുകവഴി ചെയ്തതെന്ന് സി.പി.എം വിമർശിച്ചു. ശിവസേനയും എൻ.സി.പിയും ബി.എസ്.പിയും ഡി.എം.കെയും വിമർശനവുമായി രംഗത്തെത്തി.

പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിക്കാനാണ് ബി.ജെ.പി പ്രസിഡൻറ് ജെ.പി. നദ്ദയുടെ ആഹ്വാനം. മോദിയുടെ പ്രഖ്യാപനത്തെ പിന്തുണക്കുന്നുവെന്നും എന്നാൽ, കർഷകരുടെ വിളകൾക്ക് അർഹമായ വില ലഭിക്കണമെന്നുമായിരുന്നു ജെ.ഡി.യു വക്താവ് കെ.സി. ത്യാഗിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiindia newslock down
News Summary - opposite parties are against narendra modi
Next Story