പ്രതിപക്ഷം ജാതിയുടേയും മതത്തിേൻറയും പേരിൽ വിഭജനമുണ്ടാക്കുന്നു -യോഗി
text_fieldsലഖ്നൗ: പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപതെരഞ്ഞെടുപ്പുകളുടെ ഭാഗമായി പ്രവർത്തകരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യവേയാണ് യോഗി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.
സംസ്ഥാനത്തെ വികസനപ്രവർത്തികൾ പ്രതിപക്ഷത്തിന് വിറളിയുണ്ടാക്കുന്നുവെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനായി അവർ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും യോഗി പ്രതികരിച്ചു.
പ്രതിപക്ഷപാർട്ടികളുടെ ലക്ഷ്യം അപകടരമാണ്. വിഭജനമുണ്ടാക്കുന്നത് അവരുടെ ഡി.എൻ.എയിലുള്ളതാണ്. ഇതുപോലുള്ള ചിന്തയാണ് രാജ്യത്ത് ആദ്യം വിഭജനമുണ്ടാക്കിയത്. ഇപ്പോൾ ജാതിയുടെയും മതത്തിെൻറയും സമുദായത്തിെൻറയും പേരിൽ വിഭജനമുണ്ടാക്കുകയാണ്. അവർക്ക് കുടുംബത്തിന് പിന്തുടർച്ചയുണ്ടാക്കുക മാത്രമാണ് താൽപര്യം. മറ്റൊന്നും പ്രതിപക്ഷത്തിെൻറ വിഷയമല്ലെന്നും യോഗി കൂട്ടിച്ചേർത്തു.
ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷപാർട്ടികൾ രൂക്ഷവിമർശനമുയർത്തിയിരുന്നു.
ഏഴ് നിയമസഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറുസീറ്റുകൾ ബി.ജെ.പിയും ഒരെണ്ണത്തിൽ സമാജ്വാദി പാർട്ടിയുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.