പള്ളി ഭരണകൂടത്തിേൻറതല്ല, വ്യക്തികളുടേത് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീക ൾക്ക് വിലക്ക് നീക്കണമെന്ന് ആവശ്യെപ്പട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി ന ോട്ടീസ് അയച്ചു.
മുസ്ലിം പള്ളി പരിപാലിക്കുന്നവരും പ്രാർഥനക്ക് വരുന്നവരും ഭര ണകൂടത്തെ പ്രതിനിധാനം ചെയ്യുന്നവരല്ലെന്നും സ്വകാര്യ വ്യക്തികളാണെന്നും നിരീക്ഷിച്ച ശേഷമാണ് നോട്ടീസ്. ശബരിമല കേസ് വിധി ആധാരമാക്കി സമർപ്പിച്ച ഹരജിയായതിനാൽ മാത ്രമാണ് കേസ് കേൾക്കുന്നതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ് യക്ഷനായ ബെഞ്ച് കേന്ദ്ര വനിത കമീഷൻ, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് തുടങ് ങിയവർക്ക് നോട്ടീസ് അയച്ചത്. ഭരണകൂടത്തിേൻറതല്ലാത്ത വ്യക്തികളും സ്ഥാപനങ്ങ ളും ഭരണഘടനയുെട 14ാം അനുച്ഛേദം അനുവദിക്കുന്ന തുല്യത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകാൻ നിയമപരമായി അവകാശമുണ്ടോ എന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് അബ്ദുൽ നസീർ കൂടി അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
മുസ്ലിം പള്ളി പരിപാലിക്കുന്നവരും അവിെട പ്രാർഥനക്ക് വരുന്നവരും ഭരണകൂടത്തെ പ്രതിനിധാനംചെയ്യുന്നവരല്ല, വ്യക്തികളാണ്. ഭരണഘടനയുടെ 14ാം അനുച്ഛേദം ബാധകമായ ഭരണകൂടത്തിേൻറതല്ല.
പള്ളിയും ചർച്ചും ക്ഷേത്രവും ഭരണകൂടമാണോ എന്ന് ജസ്റ്റിസ് ബോബ്ഡെ ഹരജിക്കാരോട് ചോദിച്ചു. കോടതി നിരീക്ഷണം എതിർത്ത അഭിഭാഷകനോട് 14ാം അനുച്ഛേദം വായിക്കാൻ ജസ്റ്റിസ് ബോബ്ഡെ ആവശ്യപ്പെട്ടു.
താങ്കൾ പറയുന്നത് മറ്റേതെങ്കിലും അനുച്ഛേദം ആയിരിക്കുമെന്നും 14ാം അനുച്ഛേദം എന്താണ് പറയുന്നതെന്നാണ് ചോദിച്ചതെന്നും ആവർത്തിച്ചു. ഭരണകൂടം നിഷേധിക്കരുത് എന്ന് പറഞ്ഞാണ് 14ാം അനുച്ഛേദം തുടങ്ങുന്നതുതന്നെ എന്ന് ഒാർമിപ്പിച്ച ജസ്റ്റിസ് ബോബ്ഡെ ഇതിെൻറ ആനുകൂല്യം ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ചാൽ മാത്രമേ കിട്ടൂ എന്ന് കൂട്ടിച്ചേർത്തു.
പള്ളി ഇമാമുമാർക്ക് കത്തെഴുതിയിട്ടും സ്ത്രീകളെ പ്രവേശിക്കാൻ സമ്മതിച്ചിെല്ലന്നും തുടർന്ന് പൊലീസ് സഹായം തേടിയെന്നും അഭിഭാഷകൻ പറഞ്ഞപ്പോഴും കോടതി മറുചോദ്യം ഉന്നയിച്ചു. ചിലർ താങ്കളുടെ വീട്ടിലേക്കു കടക്കരുതെന്ന് താങ്കൾ ആഗ്രഹിച്ചുവെന്ന് കരുതുക. താങ്കളുടെ വീട്ടിൽ കയറുന്നതിന് സഹായം തേടി ആ വ്യക്തികൾക്ക് പൊലീസിനെ സമീപിക്കാൻ കഴിയുമോ? അതുപോലെ പള്ളിയിലുള്ള മനുഷ്യർ സ്ത്രീകൾ വരേണ്ടെന്ന് ആഗ്രഹിച്ചാൽ സമത്വത്തിനുള്ള അവകാശത്തിന് പ്രതിഷേധിക്കാൻ താങ്കൾക്ക് അവകാശമുണ്ടോ? തുല്യതക്കുള്ള മൗലികാവകാശം ഭരണകൂടത്തിനു മാത്രം ബാധകമാണെന്നും ഒാർമിപ്പിച്ചു. ഭരണകൂടത്തിന് പള്ളികളുമായി ബന്ധമുണ്ടെന്നും ഗ്രാൻറ് നൽകുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞപ്പോൾ പള്ളിക്കുപയോഗിച്ച സിമൻറിനെക്കുറിച്ചല്ല, അവിടെ വരുന്ന മനുഷ്യരെക്കുറിച്ചാണ് പറയുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. നിലവിൽ മുസ്ലിംകളിലെ ചില സംഘടനകൾ സ്ഥാപിച്ച പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനസ്വാതന്ത്ര്യമുണ്ട്. സ്ത്രീ പ്രവേശനം അംഗീകരിക്കാത്ത സംഘടനകൾ പള്ളികൾക്കടുത്ത് യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാൻ പള്ളിക്കു പുറത്ത് പ്രത്യേക സൗകര്യമൊരുക്കുന്ന പതിവുമുണ്ട്. എല്ലാ പള്ളികളിലും പ്രവേശനം ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര പുണെ സ്വദേശിനി യാസ്മീൻ സുബൈർ, അഹ്മദ് ഭർത്താവ് സുബൈർ അഹ്മദ് എന്നിവരുടെ പേരിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്.
ഇടപെടലുകൾ മതപ്രമാണങ്ങൾ
പരിഗണിച്ചാവണം –കാന്തപുരം
കോഴിക്കോട്: മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടൽ മതത്തിലെ വിശ്വാസസംഹിതകളെ മാനിച്ചാവണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മുസ്ലിം സ്ത്രീകൾക്ക് നമസ്കരിക്കാൻ ഏറ്റവും ഉത്തമം വീടാണ് എന്നാണ് ഇസ്ലാമിെൻറ അടിസ്ഥാന മതപ്രമാണം പഠിപ്പിക്കുന്നത്.
ഇസ്ലാമിക വ്യവഹാരങ്ങളിൽ തീരുമാനമെടുക്കുേമ്പാൾ മതപണ്ഡിതരുമായി ആലോചിച്ചാണ് കോടതികൾ ഇടപെടേണ്ടത്. ചെറിയ ശതമാനം ആളുകൾ മാത്രമാണ് സ്ത്രീ പള്ളിപ്രവേശനം വേണമെന്ന് വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മതപരമായ നിലപാടുകൾ ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തുമെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.
അംഗീകരിക്കേണ്ടത് മതനേതാക്കൾ പറയുന്നത് –ആലിക്കുട്ടി മുസ്ലിയാർ
മലപ്പുറം: ശബരിമല വിഷയമായാലും മുസ്ലിം സ്ത്രീ പള്ളിപ്രവേശനമായാലും മതനേതാക്കൾ പറയുന്നതാണ് കോടതികൾ അംഗീകരിക്കേണ്ടതെന്നും വിശ്വാസ സ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്. മുസ്ലിം സ്ത്രീകള്‍ സ്വന്തം ഭവനങ്ങളിലാണ് പ്രാര്‍ഥന നടത്തേണ്ടതെന്നും പള്ളിപ്രവേശന കാര്യത്തിലെ സുപ്രീംകോടതി ഇടപെടൽ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ഥന നിർവഹിക്കാൻ അനുവദിക്കണമെന്ന വാദത്തെ സമസ്ത അംഗീകരിക്കുന്നില്ല.
സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി തങ്ങള്‍ക്ക് അനുകൂല വിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നതെന്നും ആലിക്കുട്ടി മുസ്ലിയാര് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.