കേരളത്തിൽ നായകൾക്കെതിരായ അക്രമം തടയാൻ സുപ്രീം കോടതിയിൽ ഹർജി
text_fieldsന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് നായകളെ സംരക്ഷിക്കുന്നതിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ ബാക്കി ഉള്ളത് 6000 നായകൾ മാത്രമാണെന്നും, ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പ്രകാരം പറയുന്നു.
കേരളത്തിൽ നായകളെ കൊല്ലുന്നത് കലാപ സമാനമായ രീതിയുലൂടെയാണെന്നാണ് സംഘടന ആരോപിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എ ബി സി ചട്ടങ്ങൾ നടപ്പാക്കാൻ തയ്യാറാകാത്ത ഭരണകൂടം മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തിൽ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കർശന നിർദേശം നൽകണമെന്ന് സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് അഭിഭാഷകർ ജൂൺ 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതി അടിയന്തിരമായി ഇടപെടില്ലന്നു മനസിലായ സാഹചര്യത്തിലാണ് തെരുവ് നായകൾക്കെതിരെ വ്യാപക അക്രമം കേരളത്തിൽ അഴിച്ച് വിട്ടതെന്ന് സംഘടന ആരോപിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതേ ദിവസം മൃഗ സ്നേഹികളുടെ ആവശ്യവും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.